കുട്ടനാട്: ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലംനികത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നിലം നികത്തുന്നതില്‍ പ്രതിഷേധിച്ച് നികത്തിയ സ്ഥലത്ത് നാട്ടിയ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ അപ്രത്യക്ഷമായത് വിവാദമായി.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ പുന്നക്കുന്നം ബസ്റ്റാന്‍ഡിനടുത്ത് ബിവറേജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മദ്യവുമായി വാഹനം എത്തുന്ന വിവരമറിഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം സ്ഥലത്തെത്തിയത്. ഇതോടെ മദ്യം ഇറക്കാതെ വാഹനം തിരികെ പോയി.
അപ്പോഴാണ് പ്രദേശത്തെ സ്വകാര്യ ആശുപത്രി സ്ഥിതി ചെയ്യുന്നതിനു സമീപത്തെ ചതുപ്പു നിലത്തില്‍ മണ്ണിട്ടു നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇവിടെ കൊടികള്‍ നാട്ടി. എന്നാല്‍ പിറ്റേന്ന് വൈകുന്നേരത്തോടെ കൊടികള്‍ അപ്രത്യക്ഷമായി.
ചില പ്രാദേശിക നേതാക്കള്‍ പണം വാങ്ങി നികത്തുന്നതിന് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം ഉയരുന്നുത്. നാട്ടുകാരില്‍ നിന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്ന വില്ലേജ് ഓഫീസര്‍ മുഖേന നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി തഹസീല്‍ദാര്‍ കെ. ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: