ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ വിധി നടപ്പാക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് തമിഴ്നാട്. ഡാമിലെ അറ്റകുറ്റപ്പണികള്‍ കേരളം തടയുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയില്‍ തമിഴ്നാട് വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേരളത്തിന് നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ജൂലൈ മാസത്തില്‍ വാദം കേള്‍ക്കും.
ഡാം അറ്റകുറ്റപ്പണികള്‍ക്കുള്ള സാമഗ്രികളും ആളുകളെയും കേരളം പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല, ടാറിംഗിന് പോലും അനുമതി നല്‍കുന്നില്ല എന്നിവയാണ് തമിഴ്നാടിന്റെ ഹര്‍ജികളിലെ ആരോപണങ്ങള്‍. മേല്‍നോട്ട സമിതി കാര്യങ്ങള്‍ പരിശോധിക്കാനുള്ളപ്പോള് കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: