അമ്പലപ്പുഴ: നാമജപം മനഃശുദ്ധിക്കുവേണ്ടിയുള്ളതാണെന്് സന്താനഗോപാലം എന്ന വിഷയത്തില്‍ അശോക് ബി. കടവൂര്‍ പറഞ്ഞു. ദാനവും നാമജപവുമാണ് മനശുദ്ധി പ്രദാനം ചെയ്യുന്നത്. ഭഗവാന് കൂടെയുള്ളപ്പോഴും സ്വന്തം ശക്തിയില്‍ അഹങ്കരിച്ചവനായിരുന്നു അര്ജ്ജുനന്.
തന്റെ വിജയത്തിനു കാരണം ഭഗവാനാണെന്ന് പലതവണ ബോദ്ധ്യപ്പെട്ടിട്ടും അതെല്ലാം വിസ്മരിച്ചായിരുന്നു അര്ജ്ജുനന് അഹങ്കരിച്ചിരുന്നത്. എന്നാല്‍ ഭഗവാന് ദേഹം ഉപേക്ഷിപ്പോള്‍ മാത്രമാണ് അര്ജ്ജുനന് ഭഗവാന്റെ ശക്തി മനസ്സിലായത്. തന്റെ ഗാണ്ഡീവം ഉയര്‍ത്താനുള്ള ശക്തിപോലും ഇല്ലാതെ ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ട അര്‍ജ്ജുനനെയാണ് പിന്നീട് കാണുന്നത്. ഞാന്‍, നീ എന്ന മനോഭാവം ആയിരുന്നു ഇത്തരം നാശത്തിന് കാരണമായത്. എന്നാല്‍ ഭക്തിയോടെയുള്ള നാമജപവും ദാനവും അഹങ്കാരത്തെ ഇല്ലാതാക്കും.
ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയാത്തവന് ആരോണോ അവനാണ് മൃഗം എന്ന് ശ്രുതിഗീത എന്ന വിഷയത്തില്‍ ഡോ. ധര്‍മ്മാനന്ദ സ്വാമി പറഞ്ഞു. മറ്റു ജന്തുക്കളില്‍ നിന്നും മനുഷ്യനം വേര്‍തിരിക്കുന്നത് ഈ ഗുണത്തിലൂടെയാണ്. സ്ഥൂലശരീരത്തിനുമുപ്പുറം അറിവായി നില്ക്കുന്ന ചൈതന്യത്തെയാണ് ആത്മാവ് എന്നു പറയുന്നത്.
ഇതുതന്നെയാണ് ബ്രഹ്മം. ഇന്ദ്രിയങ്ങളെ അറിയുക എന്നതാണ് പ്രധാനം. എന്നാല്‍ ഇന്ദ്രിയങ്ങളെ അറിയാതെ പോകുമ്പോള്‍ വിഷയങ്ങള്‍ക്കു പിന്നാലെ പോകുന്ന മനുഷ്യന് സമ്പത്തില്‍ നിന്നും കിട്ടുന്ന സുഖഭോഗങ്ങള്‍ നാളെ നശിച്ചുപോകുമെന്നു ചിന്തിക്കുന്നില്ല. ഇത് അറിയുവാന്‍ ഭഗവാനെ അറിയണമെന്നും ഭഗവാനെ അറിയണമെങ്കില്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: