കണ്ണൂര്‍: 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് അനുവദിക്കുക, രണ്ട് ഗഡു ഡിഎ 627 രൂപയുടെ വര്‍ദ്ധനവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കണ്ണൂര്‍ ജില്ലയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂരില്‍ നടത്തിയ തൊഴിലാളി പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.
കണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ എന്‍.മോഹനന് സ്വാഗതം പറഞ്ഞു. പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. കെ.ജയരാജന് ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണന് സി.പി.സന്തോഷ്കുമാര്‍, സി.എച്ച്.ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു. വി.വി.പുരുഷോത്തമന്, പി.ജയചന്ദ്രന്, എന്‍.പ്രസാദ്, സി.സുബ്രഹ്മണ്യന്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടിയില്‍ നടന്ന പൊതുയോഗത്തില്‍ എന്‍.വി.സുദേഷ് (ബിഎംഎസ്) അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രന്, എ.എം.അച്ച്യുതന്‍, സി.കെ.ഷാജീവന്, അമ്പാടി, ഷിജിത്ത് എന്നവര്‍ പ്രസംഗിച്ചു.
തലശ്ശേരിയില്‍ എം.കെ.ഗോപി ഉദ്ഘാടനം ചെയ്തു. കെ.വി.ശ്രീധരന്, രാജേഷ്, അനില്‍കുമാര്‍, പൊന്ന്യം കൃഷ്ണന്, കെ.സജീവന് എന്നിവര്‍ പ്രസംഗിച്ചു.
തളിപ്പറമ്പില്‍ കെ.കെ.രാജന് ഉദ്ഘാടനം ചെയ്തു. എ.പ്രദീപന്റെ അധ്യക്ഷതയില്‍ പി.ഷെറിത്ത്, അസീസ്, എം.പ്രസാദ്, പി.വി.പത്മനാഭന്, കെ.വി.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂരില്‍ പഴയ ബസ്സ്റ്റാന്റില് നിന്നും ആരംഭിച്ച തൊഴിലാളി പ്രകടനം മൂന്ന് ബസ് ഉടമാ സംഘം ഓഫീസിന് സമീപത്തുകൂടെ കലക്ട്രേറ്റ്, പ്രസ് ക്ലബ്, പഴയ ബസ്സ്റ്റാന്റ് വഴി പഴയ ബസ്സ്റ്റാന്റില് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: