കണ്ണൂര്‍: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായി. ജല സ്രോതസ്സുകള്‍ ഒട്ടുമിക്കതും വറ്റിവരണ്ടുതുടങ്ങി. നഗരങ്ങളും ഗ്രാമങ്ങളും കുടിവെളളം കിട്ടാതെ വറുതിയിലേക്ക് നീങ്ങുമെന്ന് ആശങ്ക. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒന്നുരണ്ട് ദിവസങ്ങളില്‍ വേനല്‍മഴ പെയ്തത് അല്പം ആശ്വാസമായിരുന്നുവെങ്കിലും പിന്നീട് മഴ പെയ്യാതിരുന്നത് കടുത്ത ജലക്ഷാമത്തിന് കാരണമാവുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും കടുത്ത ചൂടാണ് ഏതാനും ദിവസങ്ങളായി ജില്ലയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങിയതാണ് കുടിവെളള സ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമായിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലയില്‍ ഉള്‍പ്പെടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കിണറുകളെല്ലാം വറ്റിക്കഴിഞ്ഞു. ജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെളളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. നാട്ടിന് പുറങ്ങളില്‍ കുടിവെളളത്തിനായി കുടങ്ങളുമേന്തി നീരുറവകള്‍ അന്വേഷിച്ചു പോകുന്നവരുടെ കാഴ്ച പതിവായിരിക്കുകയാണ്. കൊടുംവരള്‍ച്ച കാരണം സസ്യലതാദികളും കാര്‍ഷിക വിളകളുമെല്ലാം ഉണങ്ങിക്കരിഞ്ഞ അവസ്ഥയിലാണ്. കൊടും ചൂടുകാരണം ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. മാത്രമല്ല കടുത്ത വേനല്‍ ചൂടില്‍ ചിക്കന്‍പോക്സ് മുതല്‍ ചെങ്കണ്ണ് വരെയുളള പകര്‍ച്ച വ്യാധികളും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്.
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെളള വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം ലോറികളിലൂടേയും കിയോസ്ക്കുകള്‍ വഴിയും കുടിവെളള വിതരണം നടത്തുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെങ്കിലും പല മേഖലകളിലും ഇപ്പോഴും വെളളം എത്തിച്ചു തുടങ്ങിയിട്ടില്ല. പലയിടങ്ങളിലും തോന്നിയപടിയാണ് കുടിവെളള വിതരണമെന്നും പരാതിയുണ്ട്. ആവശ്യത്തിനനുസരിച്ച് വെളളം വിതരണം നടത്താന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വേനല്‍ മാറി നില്ക്കുകയാണെങ്കില് വരും ദിവസങ്ങളില്‍ ജില്ലയില്‍ കുടിവെളള ക്ഷാമം രൂക്ഷമാവുകയും ആശങ്കാജനകമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യും. വരള്‍ച്ചയെ നേരിടാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: