ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ആറുമുതല്‍ 16 വരെയാണ് നരസിംഹജയന്തി ഉത്സവം. മെയ് 6 മുതല്‍ പത്തു ദിവസം ദശാവതാരച്ചാര്‍ത്ത് നടക്കും. ഏഴിന് രാവിലെ ആറന്മുളയില്നിന്നും രഥഘോഷയാത്ര ആരംഭിക്കും.
8ന് വൈകിട്ട് 5ന് മാതൃസംഗമം. 9ന് നരസിംഹജയന്തി ദിനത്തില്‍ നരസിംഹഹോമം നടക്കും. നരസിംഹാവതാര ദര്‍ശനവുമുണ്ട്. രാവിലെ ആറി്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം അജയ്തറയില്‍ നരസിംഹഹോമത്തിന് ഭദ്രദീപപ്രകാശനം നടത്തും. പടിഞ്ഞാറെ നടയില്‍ തന്ത്രിമഠത്തിനുള്ള ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും.
രാവിലെ 8.30ന് വിവിധക്ഷേത്രങ്ങളില് നിന്നും പുഷ്പം എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേരും. 10.30ന് കിഴക്കേടം നാരായണന് നമ്പൂതിരി യജ്ഞാചാര്യനായുള്ള ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപപ്രകാശനം നടക്കും. 11.30ന് കളഭാഭിഷേകം. 12ന് നരസിംഹ ഹോമപ്രസാദവിതരണം. 12.30ന് പ്രസാദമൂട്ട്. 4.30ന് ആനയൂട്ട്, 5.30ന് വലിയ കാഴ്ചശീവേലി. തുടര്‍് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. വലിയ കാഴ്ചശീവേലിക്ക് മന്ത്രി കടപ്പള്ളി രാമചന്ദ്രന് ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും.
16ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ചികിത്സാ സഹായനിധി, വിദ്യാഭ്യാസ സഹായനിധി എന്നിവ ബോര്‍ഡ് അംഗം കെ. രാഘവന് വിതരണം ചെയ്യും. ഉച്ചക്ക് ഒന്നിന് സമൂഹസദ്യ. തുടര്‍ന്ന് സാക്സഫോണ് കച്ചേരി, വൈകിട്ട് അഞ്ചരയ്ക്ക് നടനമാധുരി എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്, വൈസ് പ്രസിഡന്റ് സജികുമാര്‍ തിനപറമ്പില്‍, സെക്രട്ടറി പി.സി. രാധാകൃഷ്ണന്, പി.കെ. പ്രസാദ് എിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: