തിരുവനന്തപുരം: പിഎംജിയിലെ ഹനുമാന് സ്വാമിക്ഷേത്രത്തിനു മുന്നില്‍ ഭക്തരുടെ വാഹനങ്ങള്‍ക്ക് പോലീസ് വിലക്ക്. ഇന്നലെ രാവിലെ മുതലാണ് ക്ഷേത്രത്തില്‍ വാഹനങ്ങളില്‍ എത്തിയവരെ പോലീസ് വിരട്ടി ഓടിച്ചത്.
വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ ക്ഷേത്രത്തിന് സമീപവും വികാസ് ഭവന് റോഡിലുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ ക്ഷേത്തിന് മുന്നില്‍ പോലീസ് നിലയുറപ്പിച്ചു. വാഹനങ്ങളിലെത്തിയവരെ പോലീസ് വിരട്ടി. പാര്‍ക്കിംഗിന് വേറെ സ്ഥലം നോക്കണമെന്ന് ആക്രോശിച്ചു. നിയമ സഭ നടക്കുന്നതിനാല്‍ സുരക്ഷഒരുക്കാനെന്നാണ് പോലീസ് ഭാഷ്യം. ഇതോടെ വാഹനങ്ങളില്‍ എത്തിയവര്‍ പാര്‍ക്കിംഗിനായി നെട്ടോട്ടമോടി. സമീപത്തെങ്ങും പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഒരു കിലോമീറ്ററോളം സഞ്ചരിച്ചാണ് പലരും പാര്‍ക്ക് ചെയ്തത്. കഴിഞ്ഞ ദിവസം വരെയില്ലാത്ത സുരക്ഷയുടെ പേരിലാണ് ഇപ്പോള്‍ പാര്‍ക്കിംഗ് അനുവദിക്കാത്തതെന്ന് ഭക്തര്‍ പറഞ്ഞു. രാവിലെ മുതല്‍ ഉണ്ടായിരുന്ന പോലീസ് ക്ഷേത്രം അടച്ചതോടെ പിന്‍വാങ്ങി. പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: