ശ്രീകാര്യം: ചെറുവയ്ക്കലിന് സമീപം നമ്പിക്കല്‍ ലക്ഷം വീട് കോളനിയില്‍ മദ്യപിച്ച് ബൈക്കുകളിലെത്തിയ നാലംഗ സംഘം റോഡിന്റെ ഇരുവശങ്ങളിലും വീടുകളിലും പാര്‍ക്ക് ചെയ്തിരുന്ന എട്ടോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടിയായിരുന്നു ആക്രമണം. വെട്ടുകത്തിയും, വടിവാളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രണ്ട് മാരുതി കാറുകള്‍, രണ്ട് പിക്ക് അപ്പ് വാന്‍, ഒരു ആട്ടോ, മൂന്ന് ബൈക്കുകള്‍ എന്നിവയാണ് അടിച്ചു തകര്‍ത്തത്
ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികളെ ആക്രിമിക്കാന്‍ ശ്രമിച്ചു. പോലീസിനെ അറിയിച്ചെങ്കിലും നാട്ടുകാര്‍ കൂടിയതോടുകൂടി ആക്രമിസംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തിലെ ആക്കുളം സ്വദേശി സച്ചു എന്നു വിളിക്കുന്ന അമല്‍ (23) നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളില്‍ നിന്നും വെട്ടുകത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഥലവാസികളായ നമ്പിക്കല്‍ ലക്ഷം വീട് കോളനിയില്‍ ഷൈജുവിന്റെ പെട്ടി ഓട്ടോ, ജോയിയുടെ 3 ബൈക്കുകള്‍ ഒരു ഒമ്നി വാന്‍, ഒരു ഓട്ടോ, കെഎസ്ഇബി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന പാറശ്ശാല സ്വദേശിയായ രാജന്റെ പിക്കപ്പ് വാന്‍. ഉണ്ണി വാടകയ്ക്ക് എടുത്ത മാരുതി കാര്‍ എന്നിവയാണ് തകര്‍ത്തത്. അപ്രതീഷിതമായി ഉണ്ടായ ആക്രമണം കോളനിവാസികളെയും, നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: