ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനു നേരെ കാടത്തം നിറഞ്ഞ പ്രതികരണമുണ്ടായപ്പോഴൊക്കെ തിരിച്ചടിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പാക്കിസ്ഥാനു മുന്നറിയിപ്പു നല്കി.
ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കിയ സംഭവത്തില്‍ കൂടുതല്‍ തിരിച്ചടി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന തരത്തിലാണ് ബിപിന്‍ ചന്ദ്രയുടെ വാക്കുകള്‍.
ഇന്ത്യയോടു പ്രാകൃതമായി പെരുമാറുന്നവര്‍ മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കുന്നത് നന്നാകും. ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടായപ്പോഴൊക്കെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ പുതുമയൊന്നുമില്ല, ഒരു ചടങ്ങില്‍ സംസാരിക്കവെ കരസേനാ മേധാവി പറഞ്ഞു.
പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് കരസേനാ മേധാവിയുടെ ശക്തമായ മുന്നറിയിപ്പ്. തിരിച്ചടിക്കുന്ന കാര്യത്തില്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്.
വേനല്‍ക്കാലത്ത് മഞ്ഞുരുകുന്ന ഘട്ടത്തില്‍ നുഴഞ്ഞുകയറ്റം ശക്തമാവുന്നതിനെക്കുറിച്ച് ജനറല്‍ ബിപിന്‍ ചന്ദ്ര ഓര്‍മിപ്പിച്ചു. പ്രതിരോധിക്കാന്‍ ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: