കൊച്ചി: മെട്രോയുടെ അഞ്ചു സ്റ്റേഷനുകളുടെ കോ–ബ്രാൻഡിങ്ങിലൂടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ലഭിച്ചത് 15.2 കോടി രൂപ. മെട്രോയുടെ എംജി റോഡ്, ഇടപ്പള്ളി സ്റ്റേഷനുകൾ ഓപ്പോ മൊബൈൽ ഫോൺ കമ്പനിയും ആലുവ, കളമശേരി, കലൂർ സ്റ്റേഷനുകൾ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും സ്വന്തമാക്കി.
ഈ സ്റ്റേഷനുകളുടെ പേര് കോ– ബ്രാൻഡിങ് സ്ഥാപനത്തിന്റെ പേരു കൂടി ചേർത്തായിരിക്കും അറിയപ്പെടുന്നത്. മൂന്നു വർഷത്തേക്കാണു കരാർ.
സ്റ്റേഷനുള്ളിലും പുറത്തുമായി 2300 ചതുരശ്ര അടി വിസ്തൃതി സ്ഥലം ഈ കമ്പനികൾ പരസ്യത്തിനായി ഉപയോഗിക്കും. മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർക്കു മെഡിക്കൽ സൗകര്യം നൽകാനുള്ള കരാർ ഉടൻ ക്ഷണിക്കും.
അഞ്ചു കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സർവീസ്, ‘കൊച്ചി വൺ ’ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇളവുകൾ, കെഎംആർഎൽ ജീവനക്കാർക്കു ചികിൽസാ ഇളവുകൾ തുടങ്ങിയവയാണു കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: