യു.എന്‍: ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഔദ്യോഗികമായി ഒരു മതമില്ലെന്നും യു.എന്നില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനീവയില്‍ നടന്ന യു.എന്‍ മനുശ്യാവകാശ കൗണ്‍സിലിന്റെ ഇരുപത്തിയേഴാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു റോത്തഗി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പൗരന്മാര്ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും സംസാരിക്കാനുമുള്ള അവകാശത്തെ മാനിക്കുന്നു.
ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ രാജ്യം ഒരു പൗരനോടും വിവേചനം കാട്ടുന്നില്ല. ഏത് മതത്തിലും വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് സ്വാതന്ത്യം നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ ജുഡീഷ്യറി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. യാക്കൂബ് മേമന്റെ പേരെടുത്ത് പറയാതെ അര്‍ധരാത്രി രണ്ട് മണിക്ക് അപ്പീല്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ചേര്‍ന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള കോടതി ഉത്തരവും അദ്ദേഹം ഉദ്ധരിച്ചു. അഫ്സ്പ നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: