തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 4,37,156 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 20,967 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പിആർ ചേംബറിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 1174 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതില്‍ 405 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതാണ്.
പത്തനംതിട്ട (98.82 ശതമാനം) വിജയശതമാനം കൂടിയ റവന്യൂജില്ലയായപ്പോൾ വയനാട് (89.65) വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ലയായി. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കടത്തുരുത്തി (99.36), കുറവ് വയനാട്(89.65).
സംസ്ഥാനത്തും പുറത്തുമായി 2933 പരീക്ഷാ കേന്ദ്രങ്ങളിലായി 4.55 ലക്ഷം വിദ്യാര്‍ഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതിയത്. 54 മൂല്യനിര്‍ണയ ക്യാമ്പുകളിലായി ഏപ്രില്‍ ആറു മുതല്‍ മൂല്യനിര്‍ണയം തുടങ്ങി. 27 ന് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: