ന്യൂദല്‍ഹി: പാക്കിസ്ഥാന് ഒഴികെ സാര്‍ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന് വിശേഷിക്കപ്പെടുന്ന സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി 9 റോക്കറ്റ് ഉപയോഗിച്ചായിിരുന്നു വിക്ഷേപണം. ആദ്യം സാര്‍ക് സാറ്റ ലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാക്കിസ്ഥാന് പദ്ധതിയില്‍ നിന്ന് പിന്മാറിയതോടെ ടസൗത്ത് ഏഷ്യന്‍ ഉപഗ്രഹംട എന്ന് പേര് മാറ്റുകയായിരുന്നു.
വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡി.ടി.എച്ച്., വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയവയ്ക്കെല്ലാം ഉപഗ്രഹം പ്രയോജനപ്പെടും. ഉപഗ്രഹ നിര്‍മാണച്ചെലവു മുഴുവന്‍ വഹിച്ചത് ഇന്ത്യയാണ്. 235 കോടിരൂപയാണ് നിര്‍മാണ ചെലവ്. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്. കഴിഞ്ഞ ഡിസംബറില്‍ ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടു മാറ്റിവെക്കുകയായിരുന്നു.
2230 കിലോഗ്രാമാണ് സൗത്ത് ഏഷ്യ അഥവാ ജിസാറ്റ് 9 എന്നു വിളിക്കുന്ന ഉപഗ്രഹത്തിന്റെ ഭാരം. മൂന്ന് വര്‍ഷം കൊണ്ടാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തത്. പൂര്‍ണമായും കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ആയിട്ടാണ് ജിസാറ്റ് വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ജിസാറ്റിന്റെ ഗുണങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഹോട്ട്ലൈന്‍ ബന്ധവും ഇതിലൂടെ സാധ്യമാവും. ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയാനും ആ വിവരങ്ങള്‍ പരസ്പരം കൈമാറാനും ഉപഗ്രഹം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: