കോഴിക്കോട്: പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിട റബ്ബര്‍മേഖലയില്‍ നടപ്പാക്കുന്നóനൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ട പരിശീലനപരിപാടികള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു.
രണ്ടാം ഘട്ടത്തില്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായി 22,000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കേന്ദ്ര നൈപുണ്യവികസന കോര്‍പറേഷനും റബ്ബര്‍ സ്കില്‍ð ഡെവലപ്മെന്റ് കൗണ്‍സിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റബ്ബര്‍ ബോര്‍ഡ് 16 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.
ഒന്നാം ഘട്ടം നടപ്പാക്കുന്നതിന് 2.8 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിനായി 6.17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 7.3 കോടി രൂപ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. രണ്ടാംഘട്ട പരിശീലനപരിപാടികളില്‍ð റബ്ബര്ടാപ്പര്, പ്രോസസിങ് ടെക്നീഷ്യന്, തോട്ടം തൊഴിലാളി, റബ്ബര്നഴ്സറി തൊഴിലാളി എന്നീ തൊഴില്‍ മേഖലയിലാണ് പരിശീലനം നല്‍കുന്നത്.
കേരളത്തില്‍ð രണ്ടാംഘട്ട പരിശീലനപരിപാടികള്‍ മേയ് രണ്ടിന് ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ 15ന് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടപരിശീലനപരിപാടികളില് 10,000 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: