ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം നടത്തുന്നത് ഭീകരര്‍ക്കു വേണ്ടിയുള്ള വമ്പന്‍ തെരച്ചില്‍. വീടു വീടാന്തരം കയറിയിറങ്ങി ഷോപ്പിയാനില്‍ നടത്തുന്ന തെരച്ചില്‍ 90കള്‍ക്കു ശേഷം നടക്കുന്ന ഏറ്റവും വലിയതാണ്. നാലായിരത്തിലേറെ സൈനികരാണ് തെക്കന്‍ കശ്മീരിലെ തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഹെലിക്കോപ്ടറുകളും ഡ്രോണുകളും ആകാശ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. ഷോപ്പിയാനിലെ 20 ഗ്രാമങ്ങളിലാണ് തെരച്ചില്‍. നാട്ടുകാര്‍ സൈന്യത്തിനു നേരെ വന്‍തോതില്‍ കല്ലേറു നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് സൈനിക നടപടി.
സൈനികര്‍ ഉപയോഗിച്ചിരുന്ന ടാക്സിയുടെ ഡ്രൈവറെ അവര്‍ കൊന്നു.
ഡസന്കണക്കിനാള്ക്കാര്ക്കാണ് പരിക്കേറ്റത്. ഒരിടത്ത് ഭീകരര്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ സൈനികരെ ആക്രമിക്കുകയും ചെയ്തു. മുപ്പതിലേറെ ഭീകരര്‍ ഷോപ്പിയാനിലെ ഒരു പൂന്തോട്ടത്തില്‍ ഉലാത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്. ഒരു ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു.
ഗ്രാമീണരെ എല്ലാവരെയും ഒരു പൊതു സ്ഥലത്ത് വിളിച്ചുവരുത്തും. തുര്‍ടന്ന് അവരുടെ വസതികളില്‍ തെരച്ചില്‍ നടത്തും. ഈ രീതിയാണ് അവലംബിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: