മുഹമ്മ: എടിഎം മെഷീന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ കുത്തിപ്പൊളിച്ചോ പണം കവര്‍ച്ച ചെയ്യുന്നവരെ കൈയോടെ പിടികൂടാന്‍ എടിഎം സെക്യൂരിറ്റി സിസ്റ്റവുമായി യുവശാസ്ത്രജ്ഞന് സി എസ് ഋഷികേശ് രംഗത്ത്.
സമീപത്തെ കെട്ടിടത്തിലോ, വീട്ടിലോ സ്ഥാപിച്ചിരിക്കുന്ന എടിഎം മോണിറ്റര്‍ യൂണിറ്റില്‍ നിന്ന് ഉച്ചത്തിലൂള്ള സൈറന്‍ പ്രവര്‍ത്തിച്ച് മോഷണ ശ്രമം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് സംവിധാനം. ജില്ലയില്‍ കഴിഞ്ഞ ആഴ്ച എടിഎമ്മുകളില്‍ കവര്‍ച്ച നടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനത്തെ ക്കൂറിച്ച് ഋഷികേശ് ആലോചിച്ചത്.
എടിഎമ്മിനകത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ കണ്ട്രോള് സിസ്റ്റം ഏതുതരത്തിലുള്ള മോഷണ ശ്രമത്തേയും വളരെ കൃത്യതയോടെ ജനങ്ങളെ അറിയിക്കും. മോഷണശ്രമം ഉണ്ടാകുമ്പോള്‍ അലാറം എടിഎമ്മില്‍ നിന്ന് ദൂരെയായതിനാല്‍ ഇത് പ്രവര്‍ത്തിക്കുന്നതിന്റെ വിവരം മോഷ്ടാക്കള്‍ക്ക് അറിയാന്‍ കഴിയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
14,000 രൂപയോളം ചെലവുവരുന്ന ഈ ഉപകരണം എടിഎം മെഷിനില്‍ സ്ഥാപിച്ചാല്‍ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യം വരുന്നില്ല. ഉപകരണത്തിന്റെ പ്രവര്‍ത്തന രീതി ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീക്കിന് കഴിഞ്ഞ ദിവസം ഋഷികേശ് കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ത്തല ഡിവൈഎസ്പി വൈ.ആര്. റെസ്റ്റം ഇന്നലെ മുഹമ്മയില്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: