കുന്നംകുളം: ദേവിയെ വടക്കേ വലിയമ്പലത്തിലേക്ക് ആവാഹിച്ചിരുത്തി ഗണപതിക്കിടല്‍ ചടങ്ങ് കഴിച്ചതിനു ശേഷം വൈകീട്ട് ഭഗവതിയെ പൂരപ്പറമ്പിലേയ്ക്ക് എഴുന്നെള്ളിച്ചു. ശേഷം കാളി ദാരികന്മാര് ക്ഷേത്ര മൈതാനിയില്‍ എത്തി, കോപിഷ്ടയായ കാളി പൂരപറമ്പില്‍ ഓടി. ജനങ്ങള്‍ ഭയവിഹ്വലരായി.
പരികര്‍മ്മികള്‍ കാളി ദാരികന്മാരെ തേരില്‍ എടുത്ത് ക്ഷേത്രത്തിനു വലം വെച്ചു. തുടര്‍ന്ന് തിടമ്പേറ്റിയ ആന ക്ഷേത്രം വലംവെച്ച് കിഴക്കുഭാഗത്തുള്ള നടപുരയില്‍ എത്തി മേളം അവസാനിച്ചു. തുടര്‍ന്ന് കാളിദാരിക സംവാദം നടന്നു. ഒടുവില്‍ ഭയവിഹ്വലനായി ദാരികന് തേരില്‍ നിന്നിറങ്ങി ഓടി മറഞ്ഞു. തുടര്‍ന്ന് കാളി തേരില്‍ നിന്നിറങ്ങി മുടി അഴിച്ചതോടെ പകല്‍ പൂരം അവസാനിച്ചു.
പുലര്‍ച്ചെ ദാരികനിഗ്രഹത്തോടെ ഈ വര്‍ഷത്തെ കാട്ടകാമ്പാല്‍ പൂരത്തിന് സമാപനം കുറിക്കും. ഈ വര്‍ഷവും സഹോദരങ്ങളായ കല്ലാറ്റ് മണികണ്ഠന് കാളി വേഷവും കല്ലാറ്റ് ജയശങ്കര്‍ ദാരികവേഷവും കെട്ടി. വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും മേല്‍ശാന്തി മുരളി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: