കോങ്ങാട്: തിരുവമ്പാടി മഠത്തില്‍ വരവ് പഞ്ചവാദ്യത്തെ പ്രമാണിക്കാനുള്ള നിയോഗം ഇത്തവണ കോങ്ങാട് മധുവിന്.35 വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ നിറസാന്നിദ്യമായിരുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്.ഇത് തിരുവമ്പാടി കണ്ണന്റെയും തിരുമാന്ധാംകുന്ന് അമ്മയുടെയും അനുഗ്രഹമായി കാണുന്നവെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
ഇതുവരെ അന്നമനട പരമേശ്വരമാരാരായിരുന്നു പ്രമാണം.ഇദ്ദേഹത്തിന് ശാരീരിക വിഷമത കാരണം വിട്ടു നില്‍ക്കുകയായിരുന്നു. അങ്ങനെ ഈ നിയോഗം കോങ്ങാട് മധുവിലെത്തി.
1984 മുതല്‍ 2009 വരെ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം എച്ച്ഒഡി.ആയാണ് വിരമിച്ചത് .കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്‍വശത്താണ് താമസം.നിരവധി ശിഷ്യ സമ്പത്തുള്ള ഇദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരും തൃശ്ശൂര്‍ പൂരത്തിലെ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിരുന്നു. തിരുവമ്പാടി , പാറമേക്കാവ്, ഊത്രാളിക്കാവ് തുടങ്ങിയ ദേവസ്വങ്ങളും, സായിബാബാ കോളനി കോയമ്പത്തൂര്‍ , ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, വായില്ല്യാം കുന്ന് തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഇദ്ദേഹത്തെ സുവര്‍ണ്ണ മുദ്ര നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: