കടുത്തുരുത്തി: കേരള കോണ്‍ഗ്രസിന്റെ നിലപാടുമാറ്റം കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പലപഞ്ചായത്തുകളിലും ഭരണമാറ്റത്തിന് കളമെരുങ്ങി. ജില്ലാ പഞ്ചായത്തിലെ സിപിഎം-കേരള കോണ്ഗ്രസ്സ്്് സഖ്യം ആവര്‍ത്തിച്ചാല്‍ കേരള കോണ്‍ഗ്രസ്സിന് ശക്തമായ സ്വാധീനമുളള മാഞ്ഞൂര്‍,ഞീഴൂര്‍,മുളക്കുളം,കല്ലറ പഞ്ചായത്തുകളിലും കടുത്തുരുത്തി ബ്ലോക്കിലും ഭരണമാറ്റമുണ്ടാകുമെന്ന് ഉറപ്പായി.മാഞ്ഞൂര്‍ പഞ്ചായത്തില്‍ ആകെയുളള 18 വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസ്സിന് ഏട്ടും കോണ്‍ഗ്രസ്സിന് ആറും എല്‍.ഡി.എഫിന് രണ്ടും ജെക്കബ്ബിന് ഒന്നും സ്വതന്ത്രന് ഒന്നും എന്നിങ്ങനെയാണ് കക്ഷി നില.ഞീഴൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ക്ക് നാല്്് വീതവും എല്‍.ഡി.എഫിന് ആറുമാണ് സീറ്റുകളാണ് ഉളളത്.കല്ലറ പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് അഞ്ചും കേരള കോണ്‍ഗ്രസ്സ് രണ്ടും എല്‍.ഡി.എഫ് നാലും എന്‍.ഡി.എ സഖ്യത്തിന് രണ്ടുംസീറ്റുകളാണ്ഉളളത്.മുളക്കുളം പഞ്ചായത്തില്‍ 17 വാര്‍ഡുകളില്‍ ആറ്് വീതം സീറ്റുകള്‍ സി.പി.എം,കോണ്‍ഗ്രസ്സ് പാര്ട്ടികല്ക്കും കേരള കോണ്‍ഗ്രസ്സിന് എം-നാലും കേരള കോണ്‍ഗ്രസ്സ് ജെക്കബ്ബ്-ഒന്നും എന്നിങ്ങനെയാണ് കക്ഷിനില.ഇടതുപക്ഷം കൊണ്ടും വന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ആറും കേരള കോണ്‍ഗസ്സിന് നാലും കോണ്‍ഗ്രസ്സിന് രണ്ടും സ്വതന്ത്രന് ഒന്നും ഉള്‍പ്പെടെ 13 സീറ്റുകളാണ് ഉളളത്. കല്ലറ,ഞീഴൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും മാഞ്ഞൂര്‍,മുളക്കുളം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്മാരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ അംഗങ്ങളാണ് നിലവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: