ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മാലയും, മറ്റ് വിലപിടുപ്പുള്ള സാധനങ്ങളും തിരക്കുള്ള ദിവസങ്ങളില്‍ നാലമ്പലത്തിനുള്ളില്‍ വച്ച് തുടര്‍ച്ചയായി കവര്‍ച്ച ചെയ്യപ്പെട്ടിട്ടും മോഷ്ടാക്കളെ പിടികൂടുന്നതിന് പോലീസിന് സാധിക്കുന്നില്ല.
ക്ഷേത്രവും പരിസരവും ക്ഷേത്രത്തിന്റെ ഉള്‍വശവും സിസിറ്റിവി ക്യാമറയുടെ നിരീക്ഷണത്തിലിരിക്കുമ്പോഴും മോഷണവും, മറ്റു ശല്യങ്ങളും പതിവായി മാറിയിരിക്കുകയാണ്. ഒരു ഭക്തന് സംഭാവ ചെയ്ത ആറ് സിസിറ്റിവി ക്യാമറ പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് ക്ഷേത്രത്തിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിച്ചിട്ടുണ്ട്. മോഷണങ്ങളെ തുടര്‍ന്നു പോലീസ് സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചങ്കിലും സാങ്കേതിക പിഴവുമൂലം മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിലവിലുള്ള സിസിറ്റവി പ്രവര്‍ത്തന സജ്ജമാക്കണമെന്നും, കുടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരക്കുള്ള ദിവസങ്ങളില്‍ മോഷ്ടാക്കളുടെ സംഘം താവളമാക്കുന്നതായി അക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നാലമ്പലത്തിനകത്ത് പ്രസാദം കൊടുക്കുന്ന സ്ഥലത്ത് തിരക്കിനിടക്ക് മൂന്നര പവനോളം വരുന്ന മാല മോഷണം പോയി . എന്നാല്‍ പുതിയ സിസിറ്റിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനു കാലതാമസം നേരിടുന്നത് മോഷ്ടാക്കള്‍ക്ക് സുവര്‍ണ വസരമായി മാറുകയാണ്. കൂടുതല്‍ സാങ്കേതിക മികവുള്ള കാമറകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതഅഡ്മിനസ്ട്രേറ്റീവ് ഓഫീസര്‍ ദേവസ്വം അധികാരി കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: