കോഴിക്കോട്: എല്ലാ പരിശ്രമങ്ങളും വെറുതെയായിപ്പോകുമായിരുന്നു രാജന് മാഷുടെ ആ ദിവസത്തെ ശ്രദ്ധയില്ലായിരുന്നുവെങ്കില്. എസ്എസ്എല്‍സി പരീക്ഷയില്‍ സം സ്ഥാനത്തു ഏറ്റവും അധി കം വിദ്യാര്‍ത്ഥികളെ പരീ ക്ഷ എഴുതിച്ച് നൂറു ശതമാനം വിജയം നേടി ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്എസ്എസ് മിന്നുന്ന വിജയം നേടിയതില്‍ നിര്‍ണ്ണായക പങ്ക് രാജന് മാഷിന് തന്നെ.
മാര്‍ച്ച് 16ന് നടന്ന ഫിസിക്സ് പരീക്ഷ. പരീക്ഷ തുടങ്ങാറായിട്ടും ഒരു വിദ്യാര്‍ത്ഥിനി മാത്രം എത്തിയില്ലെന്നത് രാജന് മാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒളവണ്ണയിലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകള്‍ വീട്ടിലിരുന്ന് പഠിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്. ഫിസിക്സ് പരീക്ഷ നാളെയല്ല ഇന്നാണെന്നും പരീക്ഷക്ക് പതിനഞ്ചു മിനുട്ട് മാത്രമേ ശേഷിക്കുന്നുള്ളുവെന്നും രാജന് മാഷ് അമ്മയെ അറിയിച്ചു.
ഓട്ടോറിക്ഷയില്‍ കയറി ഉടന്‍ സ്കൂളിലേക്ക് പുറപ്പെടാനാവശ്യപ്പെട്ട അദ്ധ്യാപകന് ബൈക്കില്‍ വിദ്യാര്‍ത്ഥിനിയെ പെട്ടെന്ന് സ്കൂളിലെത്തിക്കാന്‍ ഒളവണ്ണയിലേക്ക് പുറപ്പെട്ടു. രാജന് മാഷുടെ ശ്രദ്ധയും മറ്റദ്ധ്യാപകരുടെ പരിശ്രമവുമാണ് വിദ്യാര്‍ത്ഥിനിയെ കൃത്യ സമയത്ത് പരീക്ഷാ ഹാളിലെത്തിക്കാന്‍ കഴിഞ്ഞത്. ഇല്ലെങ്കില്‍ ഇപ്പോള്‍ നേടിയ നൂറുമേനി ഒരു സ്വപ്നമായി അവശേഷിക്കുമായിരുന്നു. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഫിസിക്സിന് വിദ്യാര് ത്ഥിനിക്ക് ബി. ഗ്രേഡ് നേടാന്‍ കഴിഞ്ഞു.
4 എ പ്ലസ്, മൂന്ന് എ, ഒരു ബി പ്ലസ്, ഒരു സി എന്നിങ്ങനെയായിരുന്നു മറ്റു ഗ്രേഡുകള്‍.
സ്കൂളിന്റെ വിജയമികവ് അറിഞ്ഞ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂള്‍ മുറ്റത്ത് ഒത്തുകൂടി, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, ആനന്ദക്കണ്ണീര് പൊഴിച്ചും വിദ്യാര്‍ത്ഥിനികളും, വിദ്യാര്‍ത്ഥിനികളെ വാരിപ്പുണര്‍ന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ആഘോഷത്തില്‍ പങ്കെടുത്തു.
ആടിയും പാടിയും ആഘോഷിക്കുന്നതിനിടയില്‍ ‘വിജയം ഞങ്ങടെ വിജയം സംസ്ഥാനത്തെ മികച്ച വിജയം’ തുടങ്ങുന്ന വരികളില്‍ ആര്‍പ്പു വിളികളും, ആരവങ്ങളും സ്കൂളിനകത്തളങ്ങളില് മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: