തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ എയ്ഡഡ് മേഖലയില്‍ മുഴുവന്‍ കുട്ടികളുടെയും വിജയശതമാനം നേടുന്ന വിദ്യാലയങ്ങളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ വര്‍ഷം നൂറ് ശതമാനം വിജയം നേടിയത് 522 സ്കൂളുകള്‍ക്കായിരുന്നു. ഇത്തവണ അത് 424 ആയി. സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ സ്കൂള്‍ എന്ന ബഹുമതി കോഴിക്കോട് ചാലപ്പുറം ഗവ. ഹൈസ്കൂളിന്. എവിടെ പരീക്ഷയെഴുതിയത് 377 കുട്ടികള്‍.
ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്കൂള്‍ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ് (186). ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷിയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ എയ്ഡഡ് സ്കൂള്‍ മലപ്പുറം ജില്ലയിലെ കോട്ടോര്‍ എകെഎംഎച്ച്എസ്എസും (854) സര്‍ക്കാര്‍ സ്കൂള്‍ മലപ്പുറം താനൂര്‍ ദേവതാര് എച്ച്എസ്എസും (913).
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വീണ്ടും നടത്തിയ കണക്ക് പരീക്ഷയിലെ വിജയം 97.5 ശതമാനം. മറ്റ് വിഷയങ്ങളിലെ ചില ചോദ്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നെങ്കിലും സ്കീം വാല്യുവേഷന് നടത്തി പ്രശ്നം പരിഹരിച്ചു. 85,878 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു. സേ പരീക്ഷ മെയ് 22 മുതല്‍ 26 വരെ. സേ പരീക്ഷയ്ക്കുള്ള അപേക്ഷകളും പുനര്‍ മൂല്യനിര്‍ണ്ണയത്തിനും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പികള്ക്കുമുള്ള അപേക്ഷകളും എട്ട് മുതല്‍ 12 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: