കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ വിജയ ശതമാനം സംസ്ഥാന ശതമാനത്തേക്കാള്‍ കൂടുതലാണെങ്കിലും വിജയ ശതമാനം ഉയര്‍ത്താനായി ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച മുകുളം പദ്ധതി വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് ഇത്തവണത്തെ ഫലം തെളിയിക്കുന്നത്. മുകുളം പദ്ധതി ഉള്‍പ്പെടെ നടപ്പാക്കിയിട്ടും ഓരോ വര്‍ഷവും വിജയ ശതമാനത്തില്‍ നിന്നും ജില്ല പിറകോട്ട് പോവുന്ന കാഴ്ചയാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ വേണ്ടിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2015ല്‍ മുകുളം പദ്ധതിക്ക് തുടക്കം കുറിച്ചത്. എസ്എസ്എല്‍സി. പരീക്ഷയില്‍ നൂറുശതമാനം വിജയം കൊയ്യാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ റിസള്‍ട്ട് പ്രതീക്ഷതിലും താഴെയാണ് ഇത്തവണയും ലഭിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോരായ്മ ഇത്തവണ പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയാതെ പോയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
നൂറ് മേനി കൊയ്ത സ്കൂളുകളുടെ എണ്ണത്തിലും ജില്ല പിന്നോക്കം പോയത് മുകുളം പദ്ധതിക്ക് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം 75 സ്കൂളുകള്‍ നൂറ് മേനി നേടിയപ്പോള്‍ ഇത്തവണ അത് 62 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായിരുന്ന കണ്ണൂര്‍. എന്നാല്‍ 97.56 ശതമാനം പേരെ വിജയിപ്പിച്ചിരുന്നു. അതിനുതൊട്ടുമുമ്പുള്ള വര്‍ഷം 98.55 ശതമാനം പേരെയാണ് കണ്ണൂര്‍ വിജയിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോരായ് ഇത്തവണ പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയാതെ പോയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: