പാനൂര്‍: പാനൂരില്‍ കുടിവെളളത്തിനായി നെട്ടോട്ടം. ശുദ്ധജല വിതരണ പദ്ധതി സ്ഥലവും, കിണറും കാടുകേറി കിടക്കുന്നു. പാനൂര്‍, കൂത്തുപറമ്പ് റോഡിലെ ജലവിതരണ കേന്ദ്രമാണ് പൊട്ടിപൊളിഞ്ഞ്് നാശോന്മുഖമായിരിക്കുന്നത്. ഇവിടെയുളള കിണറില്‍ നിന്നും ടൗണിലേക്ക് പൈപ്പ് മാര്‍ഗം മുന്‍പ് ജലവിതരണം നടത്തിയിരുന്നു. പിന്നീട് പാത്തിപ്പാലം പുഴയില്‍ നിന്നും ജലവിതരണം ആരംഭിച്ചതോടെ ഇവിടെ നിന്നും വിതരണം നിറുത്തുകയായിരുന്നു. പിന്നീട് കിണറും, അനുബന്ധ കെട്ടിടവും സ്മാരകമായി മാറി. വര്‍ഷങ്ങളായി ആരും തിരിഞ്ഞു നോക്കാത്ത കിണറില്‍ ഇന്നും വെളളമുണ്ട്. പക്ഷേ മലിനമാണെന്ന്് മാത്രം. ഫയര്‍ഫോഴ്സ്് വാഹനത്തില്‍ ടാങ്ക്് നിറയ്ക്കാന്‍ ഇവിടെ നിന്നുമാണ് വെളളമെടുക്കുന്നത്.
വരള്‍ച്ച രൂക്ഷമായിട്ടും, മേഖലയില്‍ കുടിവെളളം കിട്ടാക്കനിയായിട്ടും അനങ്ങാത്ത പാനൂര്‍ നഗരസഭ അധികൃതര്‍ സമീപത്തെ കിണര്‍ ശുചീകരിച്ചാല്‍ തന്നെ ജലക്ഷാമം ഒരു വിധം പരിഹരിക്കാം. ടൗണില്‍ പുത്തൂര്‍ റോഡില്‍ കാടുമൂടി കിടക്കുന്ന മറ്റൊരു കിണറും ഉണ്ട്. രജിസ്ട്രാര്‍ ഓഫീസിനു സമീപം തന്നെ. വേനലിനു മുന്‍പ് കിണര്‍ ശുചീകരിച്ചിരുന്നുവെങ്കില് അതും ഉപയോഗപ്രദമാക്കാമായിരുന്നു. ഈ കിണറില്‍ നിന്നും വെളളം കോരിയായിരുന്ന ടൗണിലെ മിക്ക ഹോട്ടലുകളും ഒരു കാലത്ത് പ്രവര്‍ത്തിച്ചത്.
ഇതിനായി തൊഴിലാളികളും ഉണ്ടായിരുന്നു. നഗരസഭ കണ്ടിട്ടും കാണാതെ നടിക്കുന്ന കാര്യങ്ങള്‍ കാണാന്‍ കണ്ണുളള രാഷ്ട്രീയ നേതൃത്വവും ഇതൊന്നും കാണുന്നില്ല. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ പാനൂരിന്റെ ശാപമായി മാറുകയാണ്. കുടിവെളളം പണം നല്‍കിയാണ് ഇപ്പോള്‍ ടൗണില്‍ വിതരണം ചെയ്യുന്നത്. പാത്തിപ്പാലം പുഴവറ്റിയതോടെ ജലവിതരണം പൂര്‍ണ്ണമായും ഇല്ലാതായി. വെളളം മതിയായി ലഭിക്കാത്തതോടെ ടൗണിലെ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: