പയ്യന്നൂര്‍: കണ്ടോന്താറിലെ ബ്രിട്ടീഷ് തടവറ കെട്ടിടം ചരിത്ര സ്മാരകമാക്കാനുള്ള പദ്ധതി പ്രവര്‍ത്തനം തുടങ്ങി. പുരാവസ്തു വകപ്പാണ് പത്തൊമ്പതര ലക്ഷം രൂപ ചിലവില്‍ ഈ ജയിലറ സംരക്ഷിക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് ഇവിടെയുണ്ടായിരുന്ന കച്ചേരിയുടെ ഭാഗമായാണ് ഇവിടെ ജയിലറ പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ പാര്‍പ്പിച്ചിരുന്ന ഇടത്താവളമാണിത്. പഴയ കച്ചേരി ബംഗ്ലാവ് പിന്നീട് പൊളിച്ചുമാറ്റി സബ് റജിസ്ട്രാര്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു.
ജയില്‍ കെട്ടിടം കാലാന്തരത്തില്‍ നാശോന്മുഖമായി. ചുമരുകള്‍ അടര്‍ന്ന് വീണും മേല്‍ക്കൂര പാതിയും തകര്ന്നടിഞ്ഞും പഴകി ദ്രവിച്ച് കിടന്നിരുന്ന കെട്ടിടം നാട്ടുകാരനായ രാമചന്ദ്രന് കടന്നപ്പള്ളി വകുപ്പ് മന്ത്രിയായതോടെയാണ് ചരിത്ര സ്മാരകമാക്കാനുള്ള നീക്കം നടന്നത്. തുടര്‍ന്ന് പുരാവസ്തു ഉേദ്യാഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കുകയും മന്ത്രി തന്നെ പ്രഖ്യാപനം നടത്തുകയുമായിരുന്നു. 1968 ലെ പുരാവസ്തു നിയമപ്രകാരം പുതുക്കി പഴയ രീതിയില്‍ നിലനിര്‍ത്തുന്നതാണ് പദ്ധതി.
ജയില്‍ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരംക്ഷണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലുമണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന് എംപി മുഖ്യാതിഥിയാകും. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ബാലകൃഷ്ണന്, മാടക്ക ദാമോദരന്‍, ടി.രാജന്, എം.അജയന്, കെ.കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: