അടിമാലി(ഇടുക്കി): അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ അടിമാലിയില്‍ നിന്ന് പിടികൂടി. രണ്ട് പേര് അറസ്റ്റില്‍. അടിമാലി ബസ് സ്റ്റാന്റിലെ ബേക്കറിയുടമ കരീം, കൊന്നത്തടി സ്വദേശി സുരേന്ദ്രന് എന്നിവരെയാണ് എറണാകുളത്തു നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലെ സംഘം പിടികൂടിയത്.
കരീമിനെ കടയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കല്ലാര്‍കുട്ടി റൂട്ടിലുള്ള വീട്ടിലെത്തിച്ചു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു. കൊന്നത്തടി സ്വദേശി സുരേന്ദ്രനാണ് ഹാഷിഷ് എത്തിച്ചതെന്ന് കരീമിന്റെ മൊഴിയെത്തുടര്‍ന്ന് സുരേന്ദ്രനെയും പിടികൂടി.
ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതികള്‍ ഹാഷിഷ് എത്തിച്ചതെന്നാണ് റവന്യൂ ഇന്റലിജന്‍സ് നല്കുന്ന വിവരം. സംഭവത്തിലെ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കരീം മുന്‍പ് കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: