കൊച്ചി: പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ എസ് എഫ് ഐ നേതാക്കളുള്‍പ്പടെ മഹാരാജാസ് കോളേജിലെ ആറു വിദ്യാര്‍ഥികളെ പുറത്താക്കി. എസ് എഫ് ഐ നേതാക്കളായ ഹരികൃഷ്ണന്, അമീര്‍, യൂണിയന് ചെയര്മാന് അശ്വിന്, തുടങ്ങിയവരുള്‍പ്പെടെ ആറു പേരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്.
കഴിഞ്ഞ ദിവസം കോളേജില്‍ നിന്നും പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. മൂന്നംഗ കമ്മിഷന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് തെളിയുകയും തുടര്‍ന്ന് ഇവരെ പുറത്താക്കുകയുമായിരുന്നു.
എസ് എഫ് ഐയും ഇടതുപക്ഷ അധ്യാപക സംഘടനയും പ്രിന്‍സിപ്പലിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി ജനുവരിയിലാണ് കസേര കത്തിച്ചത്. പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കയറുകയും കസേര പുറത്തേക്കെടുത്ത് കൊണ്ടുപോയി പ്രധാന ഗേറ്റിനു മുന്നില്‍വെച്ച് കത്തിക്കുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: