ലഖ്നൗ: ഉത്തര്‍പ്രദേശിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ റാം മോഹന്‍ വാര്‍ഡിലെ ബലൂ ആദ്ദര് ചേരി വൃത്തിയാക്കി. ഉത്തര്‍പ്രദേശിന്റെ വൃത്തിഹീനമായ അവസ്ഥയില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നഗരവികസന മന്ത്രി സുരേഷ് ഖന്നയും മറ്റ് പാർട്ടി പ്രവർത്തകരും ശുചീകരണ പദ്ധതിയില്‍ പങ്കെടുത്തു. 2018 ഒക്ടോബറിനകം 30 ജില്ലകളെ മാലിന്യമുക്തമാക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാട് വൃത്തിയാക്കുന്നതിനു പുറമേ ‘സുലഭ ശൗചാലയ’ എന്ന പദ്ധതിയും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
സര്‍ക്കാരിന്റെ സ്വച്ഛ സര്‍വേക്ഷന്‍-2017 പദ്ധതിയില്‍ വരണാസി മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ 15 ജില്ലകളില്‍ ഒന്‍പതെണ്ണവും യു.പിയിലാണ്. ഗോണ്ടയെ ഏറ്റവും വൃത്തിഹീനമായ നഗരമെന്നും ഒരു സര്‍വെയില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമാണ് ഗോണ്ട. എന്നാല്‍ ഈ സര്‍വെ നടന്നത് യോഗി സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പായിരുന്നു.
മൺസൂൺ തുടരുന്നതിന് മുൻപ് എല്ലാ തയ്യാറെടുപ്പുകളും ഉണ്ടാക്കാനും തെരുവുകളിലും എല്ലാ വാര്‍ഡുകളിലും ശുചീകരണത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനും മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: