പണ്ട് ബോംബുകൊണ്ടു നടക്കുമ്പോള്‍ വിഷുവിനു പൊട്ടിക്കാനുള്ള പടക്കമെന്നാണ് സിപിഎമ്മുകാര്‍ പറഞ്ഞിരുന്നത്. ഇങ്ങനെ പടക്കം പൊട്ടിച്ചാണ് അവര്‍ പലരേയും കാലപുരിക്കയച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നു പോലീസ് റിപ്പോര്‍ട്ടിനു മുന്‍പ് നിയമസഭയിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് കോളേജില്‍ നിന്നും പിടിച്ചെടുത്തത് നിര്‍മ്മാണ സാമഗ്രികളെന്നാണ്.
വിദ്യാര്‍ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കെണ്ടു വെച്ചതാകാം. സമീപത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ഉപയോഗിക്കുന്ന പൈപ്പും കമ്പിയും പലകയുമാണ് കണ്ടെത്തിയതെന്നാണ്. മാരകായുധങ്ങളുപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്നറിയുന്നത് ആദ്യമായിട്ടാണ്. വണ്‍…ടു…ത്രി എന്ന് മണി പറഞ്ഞതിനു പകരം പിണറായി നിര്‍മാണം എന്ന് തിരുത്തി വായിക്കണമെന്നുമാത്രം. ഇങ്ങനെ സമൂഹത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കുന്ന കല്ലുവെച്ച നുണകളാണ് പിണറായി തട്ടിവിട്ടത്. ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ കിട്ടിയത് മാരാകായുധങ്ങളാണ്. ഇവ ബാനറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
മഹാരാജാസില്‍ മാത്രമല്ല കേരളത്തിലെ പല കോളേജുകളിലും കൊടി സുനിമാരാകാനുളള പരിശീലനങ്ങളാണ് എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി മാരകായുധങ്ങള്‍ ശേഖരിക്കുന്നതും അവ സൂക്ഷിക്കുന്നതും പതിവാണ്. ഇത്തരം സാമൂഹ്യ ദ്രോഹങ്ങള്‍ക്ക് ഇടതു സംഘടനക്കാരായ അധ്യാപകരുടേയും നേതാക്കളുടേയും പങ്കുപോലും കുപ്രസിദ്ധമാണ്. എന്തിന് ഇവര്‍ ആരാന്റെ മക്കളെ കൊലയാളികളാകാന്‍ പരിശീലിപ്പിക്കുന്നു. സിപിഎം നേതാക്കളുടെ മക്കളാരും ഇത്തരം സംഘങ്ങളിലില്ല. അവരൊക്കെ പഠിച്ചു മിടുക്കരായി വിദേശങ്ങളില്‍ ലക്ഷങ്ങള്‍ സംമ്പാദിച്ചു സുഖിച്ചു ജീവിക്കുകയാണ്. പാവപ്പെട്ട സാധാരണക്കാരുടെ മക്കളെയാണ് ഇത്തരം നേതാക്കള്‍ കൊടി സുനിമാരാകാനും രക്തസാക്ഷികളാകാനും പരിശീലിപ്പിക്കുന്നത്. പെട്ടാല്‍ പെട്ടതു തന്നെ. ജീവിതംപോകും.
ഇതിനിടയില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കളുള്‍പ്പെടെ ആറുപേരെ കോളേജില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: