തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന് എംഎല്‍എ കൈവശം വച്ചിരിക്കുന്ന ഭൂമിയുടേത് വ്യാജ പട്ടയം. നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ പരാതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിരസിച്ചിരുന്നതായും മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. അതേസമയം, മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജേന്ദ്രന് ആരോപിച്ചു.
തനിക്ക് 2000-2003 കാലയളവില്‍ അന്നത്തെ എം.എല്‍.എ ആയ എ.കെ മണി അധ്യക്ഷനായ ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി പട്ടയം നല്‍കിയെന്നായിരുന്നു രാജേന്ദ്രന് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപി രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ എസ്.രാജേന്ദ്രന്റെ കയ്യിലുള്ളത് കെഎസ്ഇബിയുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: