തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡിജിപിയായും നിയമിച്ചു. ഉത്തരവ് ദൂതന് മുഖേന സെന്‍കുമാറിന് ഉടന്‍ കൈമാറും.
കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയോടെ ഉത്തരവിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഉത്തരവ് വീണ്ടും വൈകിപ്പിക്കുകയായിരുന്നു. പൊതുഭരണ വിഭാഗമാണ് സെൻകുമാറിന് പുനർനിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറത്തിറക്കിയിരുക്കുന്നത്. ഉത്തരവിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പഠിച്ചശേഷമെ പോലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുകയുള്ളൂവെന്നും സെൻകുമാർ പറഞ്ഞു.
സെന്‍കുമാറിനെ സര്‍ക്കാര്‍ വീണ്ടും ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച രാത്രിയാണ് ഒപ്പുവച്ചത്. സെൻകുമാറിനെ നിയമിക്കാൻ വൈകുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന വിലയിരുത്തലിന്റെ തുടർച്ചയായിരുന്നു ഈ നടപടി.
കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. 2016 മേയ് 31നാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയത്. 11 മാസത്തിനുശേഷമാണ് നിയമപോരാട്ടത്തിലൂടെ അതേ തസ്തികയിലേക്ക് അദ്ദേഹം മടങ്ങിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: