ഭ്രൂമധ്യമാണ് ഹൃദയസ്ഥാനം. അവിടെയാണ് പ്രകാശവസ്തു(അഗ്നി)സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നുത്ഭവിക്കുന്ന പ്രകാശം ജഡം മുഴുവന്‍ വ്യാപിക്കുന്നു. ‘ജഠരാഗ്നി’ വയറ്റിലാണെന്ന ധാരണ ശരിയല്ല. ഉദാ: അഗ്നി തൊടുന്ന വസ്തുക്കള്‍ സാധാരണ ശുദ്ധമായിത്തീരുന്നു. എന്നാല്‍ നല്ല പദാര്‍ത്ഥങ്ങള്‍ വയറ്റിലെക്കെടുത്ത ശേഷം; തിരികെ വെളിയിലേക്ക് വരുമ്പോള്‍ അവ ചീഞ്ഞ് ദുര്‍ഗന്ധമുള്ളതായി മാറുന്നു. അഗ്നി വയറ്റിലുണ്ടായിരുന്നെങ്കില്‍, വയറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ വെന്തുചാരമാകേണ്ടതാണ്. വല്ല സാധനങ്ങളും ശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അവ ചാരമായോ, കരിയായോ പുറത്തുവരേണ്ടതുമല്ലയോ?. അപ്രകാരം സംഭവിക്കാതെ അവ ജീര്‍ണിച്ചും, ചീയാത്തവ അതേപടി ദുര്‍ഗന്ധത്തോടുകൂടി പുറത്തേക്ക് വരികയല്ലേ ചെയ്യുന്നത്? അപ്പോള്‍ ജഠരാഗ്നിയെന്ന പ്രത്യേക അഗ്നിയില്ല. അത് ഭ്രൂമദ്ധ്യസ്ഥിതമായ ഒരു ദിവ്യവസ്തുവാണ്. വയറ്റില്‍ ചെന്ന വസ്തുക്കളെ ഭ്രൂമദ്ധ്യത്തിലുള്ള അഗ്നി ജീര്‍ണിപ്പിക്കുന്നു. അല്ലാതെ ദഹിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കണം.
സൂര്യചന്ദ്രന്മാര് പ്രാണാപാനന്മാരാണ്. സുഷുമ്നയിലുള്ള പ്രാണസൂര്യന്റെ പ്രകാശം ജഡത്തില്‍ മുഴുവന്‍ വ്യാപിക്കുന്നു. ‘ഹൃദയാകാശ മദ്ധ്യസ്ഥം ശുദ്ധസ്ഫടിക സന്നിഭം’ എന്ന് പറഞ്ഞിരിക്കുന്നത് അതിനാലാണ്. ആകാശം= ശിരസ്സ്, ആ ശിരസ്സിനകത്ത് ഭ്രൂമദ്ധ്യത്തില്‍ മനസ്സ് സ്ഥിതി ചെയ്യുന്നു. അവിടേയ്ക്ക് എപ്പോള്‍ ജീവനെ കയറ്റുന്നുവോ അപ്പോള്‍ കാമനെ വെല്ലാം. അപ്പോഴാണ് ജന്മസാഫല്യം സിദ്ധിച്ച് സദാശിവനാകുന്നത്. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ ജീവനെ അധോഗതിയായി വിട്ട് നശിപ്പിക്കാതെ തന്നില്‍കൂടി സദാ മേല്പ്പോട്ടും കീഴ്പോട്ടും സമമായി നടത്തി തങ്കല് ഇരിക്കുന്ന ബ്രഹ്മരന്ധ്രത്തെ തട്ടിത്തുറന്നു മേലെ ഇരിയ്ക്കുന്ന ഈശ്വരനോട് ചേര്‍ത്ത് ജന്മസാഫല്യം അടയുവിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: