ചേര്‍ത്തല: സ്കൂളുകളില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷിക്കും എന്ന സ്ഥിതി മാറ്റി മലയാളം തടഞ്ഞാല്‍ ശിക്ഷിക്കുന്ന തരത്തിലേക്ക് എത്തിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളാ നിലത്തെഴുത്താശാന്‍ സംഘടന സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് തഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മയുടെ മുലപാലിനൊപ്പം പകര്‍ന്നു കിട്ടിയ മലയാളത്തെ സംരക്ഷി ക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യത്തിനൊപ്പം സമൂഹത്തെയും നവീകരിച്ച കവിയായിരുന്നു എഴുത്തച്ഛന്. ഭാഗവതവും രാമായണവും വായിച്ച് ആത്മീയത ഉള്‍ക്കൊണ്ട് വളര്‍ന്ന ആളാണ് മുഖ്യമന്ത്രിയെന്നും അദ്ധ്യക്ഷനായ മന്ത്രി ജി. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: