ആലപ്പുഴ: സ്ക്കൂളുകളിലെ ലൈബ്രറികളില്‍ നിര്‍ബന്ധമായും വാങ്ങേണ്ടത് കമ്മ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയുടെ ജീവചരിത്രം അടക്കമുള്ള പുസ്തകങ്ങളാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വര്‍ഷം ആഗസ്റ്റ് 31ന് മുമ്പ് പുസ്തകങ്ങള്‍ വാങ്ങണമെന്നും ഉത്തരവിലുണ്ട്.
സിപിഎമ്മിന്റെയും സിപിഐയുടേയും പ്രസിദ്ധീകരണ സ്ഥാപനങ്ങളായ ചിന്ത പബ്ളിക്കേഷന്‍സിന്റെയും, പ്രഭാത് ബുക്ക്സിന്റെയും പുസ്തകങ്ങളാണ് വാങ്ങേണ്ടത്.
ആത്മകഥ, ജീവചരിത്രം, ഓര്‍മ്മ എന്ന വിഭാഗത്തില്‍ പി. കൃഷ്ണപിള്ള ജീവിതവും, രാഷ്ട്രീയപ്രവര്‍ത്തനവും എന്ന പയ്യന്നൂര്‍ കുഞ്ഞിരാമന് എഴുതിയ പുസ്തകമാണ് പ്രധാനമായും വാങ്ങേണ്ടത്. കൂടാതെ പന്ന്യന്‍ രവീന്ദ്രന് എഴുതിയ ചരിത്രമെഴുതി ചരിത്രമായവര്‍, മുരളി- ജീവിതവും സിനിമയും എന്ന പുസ്തകങ്ങളും വാങ്ങണം. ചെ ഗുവേരയെക്കുംറിച്ചും വിദ്യാര്‍ത്ഥികള്‍ അറിയണമെന്നും വിദ്യാഭ്യാസ വകുപ്പിന് നിര്‍ബന്ധമുണ്ട്.
ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറി, ബൊളീവിയന്‍ ഡയറി എന്നിവയും വാങ്ങണം. സമൂഹമാദ്ധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടെടുക്കുന്ന ദീപ നിശാന്തിന്റെ പുസ്തകവും വാങ്ങേണ്ടവയിലുണ്ട്. ലേഖനം, പഠനം എന്നീ വിഭാഗങ്ങളില്‍ ഇഎംഎസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകമാണ് പ്രധാനമായും വാങ്ങേണ്ടത്.
വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ഏതാണ്ട് 750 ഓളം പുസ്തകങ്ങളാണ് സ്ക്കൂള് ലൈബ്രറികള്‍ വാങ്ങേണ്ടവയിലുള്ളത്. വാങ്ങുന്നതില്‍ 65 ശതമാനവും മലയാളം പ്രസിദ്ധീകരണമായിരിക്കണം. 25 ശതമാനം ഇംഗ്ളീഷ് പുസ്തകങ്ങള്‍ വാങ്ങാം, സംസ്കൃതം, അറബി, ഉറുദു എന്നീ ഭാഷാ പുസ്തകങ്ങള്‍ പത്തു ശതമാനം വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: