തൊടുപുഴ: വിദേശ മദ്യശാലയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭാ അടിയന്തിര കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടു. ഏകാധിപത്യ നടപടിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫീസ് മുറിയില്‍ ചെയര്‍പേഴ്സണെ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നാലുവരി പാതയില്‍ സ്ഥിതി ചെയ്യുന്ന എം1 എം2 കെട്ടിറ മുറികളില്‍ വിദേശ മദ്യശാല തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷോപ്പ് ഇന്‍ ചാര്‍ജ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. 11 സിപിഎം കൗണ്‍സിലര്‍മാരും എട്ട് യുഡിഎഫ് കൗണ്‍സിലര്‍മാരും ഒരു ബിജെപി കൗണ്‍സിലറുമാണ് ചര്‍ച്ചയ്ക്കെത്തിയത്. ബിജെപി കൗണ്‍സിലര്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ യുഡിഎഫ് ഇതിനെ ശക്തമായി എതിര്‍ത്തു.
സിപിഎം കൗണ്‍സിലര്‍മാര്‍ അനുകൂല നിലപാടാണ് കൗണ്‍സില്‍ യോഗത്തില്‍ സ്വീകരിച്ചത്. അജണ്ടയില്‍ പരാമര്‍ശിക്കുന്ന കുറിപ്പ് തെറ്റാണെന്നും സെക്രട്ടറി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സിപിഎം കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പിന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇത് നിരാകരിച്ച ചെയര്‍പേഴ്സണ്‍ ലൈസന്‍സ് നല്‍കുന്നത് പുനപരിശോധിക്കണമെന്നും ഇതിന് സ്പെഷല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും പറഞ്ഞ് ബെല്ലടിച്ച് കൗണ്‍സില്‍ യോഗം പിരിച്ചി വിടുകയായിരുന്നു. ചെയര്‍പേഴ്സന്റെ അപ്രതീക്ഷിതമായി നീക്കത്തില്‍ അമ്പരന്ന സിപിഎം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിന്റെ വാതില്‍ അടച്ച് ചെയര്പേഴസ്ണെ തടയാനുള്ള ശ്രമവും നടത്തി. ഇവരെ വെട്ടിച്ച് ഓഫീസ് മുറിയിലെത്തിയ ചെയര്‍പേഴ്സണെ പിന്നാലെ എത്തിയ സിപിഎം കൗണ്‍സിലര്‍മാര്‍ ഉപരോധിക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും ഓഫീസ് മുറിയിലെത്തിയതോടെ രൂക്ഷമായ വാക്പോരാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: