ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ എക്സറേ യൂണിറ്റ് പ്രവര്‍ത്തിക്കുമ്പോഴും ചില ഡോക്ടര്‍മാര്‍ രോഗികളെ സ്വാകാര്യ എക്സറേ യൂണിറ്റുകളിലേക്ക് വിടുന്നു. കഴിഞ്ഞ ദിവസം കൈക്ക് ക്ഷതമേറ്റ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിയുടെ എക്സറേ എടുക്കുവാന്‍ ഡോക്ടര്‍മാര്‍ ചീട്ട് കൊടുത്തു.
ആശുപത്രിയിലെ ലാബില്‍നിന്നും അറുപതു രൂപ മുടക്കി എക്സറേ എടുത്ത് ഡോക്ടറെ കാണിച്ചപ്പോള്‍ തെളിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് മടക്കി അയക്കുകയും, ചെറുതോണിയിലുള്ള സ്വകാര്യ ലാബില്‍നിന്നും എക്സറേ എടുത്തുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടതായും രക്ഷിതാക്കള്‍ പറഞ്ഞു. ഇവര്‍ കട്ടപ്പനയിലെ സ്വാകാര്യ അസ്ഥിവിഭാഗം ഡോക്ടറെ കണ്ടപ്പോള്‍ ആദ്യം എടുത്ത എക്സറേ കൃത്യമായതായും കുട്ടിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ കോളേജിലെ അസ്ഥിവിഭാഗം ഡോക്ടര്‍മാരുടെ സ്വകാര്യ ലാബ് ബന്ധത്തെക്കുറിച്ച് വ്യക്തമായത്. 40 രൂപ 60 രൂപ വരെ മാത്രം ചെലവുവരുന്ന പല പരിശോധനകള്‍ക്കും 300 രൂപ മുതല്‍ 650 രൂപ വരെയാണ് സ്വകാര്യലാബുകാര് ഈടാക്കുന്നത്.
കമ്മീഷന് ലഭിക്കുന്നതുമൂലം ഡോക്ടര്‍മാര്‍ സ്വകാര്യ ലാബുകളിലേക്ക് ശുപാര്‍ശചെയ്യുന്നത്. ദരിദ്രരായ രോഗികളെ ഇത് ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: