തൃശൂര്‍: പൂരം വെടിക്കെട്ട് കാണാന്‍ പുലര്‍ച്ചെ എത്തിയത് പതിനായിരങ്ങള്‍. അവസാന നിമിഷം വരെ ആശങ്കയിലായിരുന്ന വെടിക്കെട്ട് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വെടിക്കെട്ടിന് ഉപയോഗിക്കാവുന്ന മരുന്നിന്റെ അളവിനെ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് വെടിക്കെട്ടിന് തിരികൊളുത്താന്‍ വൈകിയത്.
തിരുവമ്പാടി വിഭാഗമാണ് കമ്പക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. എല്ലാവിധ സുരക്ഷാ പരിശോധനയ്ക്കും ശേഷം 4.10ന് വെടിക്കെട്ടിന് തിരികൊളുത്തി. വെടിക്കെട്ട് കാണാന്‍ കാത്തുനിന്ന് അസ്വസ്ഥരായിരുന്ന പൂര പ്രേമികള്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ടിന്റെ വെളിച്ചം കണ്ടതോടെ ആഹ്ലാദത്തിലായി. ഇക്കുറി ഗുണ്ട്, അമിട്ട്, ഡൈന എന്നിവ ഒഴിവാക്കിയായിരുന്നു വെടിക്കെട്ട്. ശബ്ദം കുറയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കൂടി വന്നതോടെ പഴയ പോലുള്ള വെടിക്കെട്ട് ആസ്വദിക്കാന്‍ കാണികള്‍ക്കായില്ല.
രണ്ടാമത് തിരികൊളുത്തിയ പാറമേക്കാവും ഇരുപത് മിനിറ്റിലധികം തേക്കിന്‍കാട് മൈതാനിയില്‍ ശബ്ദവും വെളിച്ചവും കൊണ്ട് നിറച്ചത് ആസ്വാദകരെ ആഹ്ലാദത്തിലാക്കി. വെടിക്കെട്ടിന് അമിതമായ നിയന്ത്രണം വന്നത് വെടിക്കെട്ട് പ്രേമികളെ നിരാശരാക്കി.
രാത്രി മുതല്‍ തന്നെ വെടിക്കെട്ട് കാണാന്‍ ആളുകള്‍ നഗരത്തിലെത്തിയിരുന്നു. പൂരം കാണാന്‍ പകല്‍ വന്നവരും കുടമാറ്റം കണ്ടശേഷം പൂരപറമ്പിലൂടെ നടന്ന് മേളവും കാഴ്ചകളും ആസ്വദിച്ച് പുലര്‍ച്ചെ വരെ വെടിക്കെട്ട് കണ്ടാണ് മടങ്ങിയത്. ഇന്നലെ രാവിലെ നടന്ന ചടങ്ങുകളും എഴുന്നള്ളിപ്പുകളും രാത്രിയും ആവര്‍ത്തിച്ചതിനുശേഷമാണ് പ്രസിദ്ധമായ പൂരം വെടിക്കെട്ടിന് തിരികൊളുത്തിയത്
വെടിക്കെട്ട് തന്നെ നടക്കാനാകുമോ എന്ന ആശങ്കയിലും പ്രതിഷേധങ്ങളിലുമായിരുന്നു ുലര്‍ച്ചെ രണ്ടരവരെ പൂരം സംഘാടകര്‍. എക്സ്പ്ലോസീവ് വിഭാഗത്തിന്റേയും പോലീസിന്റേയും നിലപാടുമൂലമുണ്ടായ പ്രതിഷേധം തണുപ്പിക്കാനും മന്ത്രി സുനില്‍കുമാര്‍ രണ്ടരവരെയാണ് വിവിധ തലങ്ങളില്‍ അനുനയ ചര്‍ച്ചകളുമായി പൂരപറമ്പില്‍ ചെലവഴിച്ചത്.
പ്രശ്നംപരിഹരിച്ച് വെടിക്കെട്ടിന് തിരികൊളുത്താന്‍ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയത്. തങ്ങള്‍ വെടിക്കെട്ട് നടത്തുന്നില്ലെന്ന നിലപാടുവരെ തിരുവമ്പാടി വിഭാഗത്തിന് ഒരുഘട്ടത്തില്‍ എടുക്കേണ്ടിവന്നു.
സാമ്പിള്‍ വെടിക്കെട്ടിന് ജനങ്ങളെ അകറ്റിനിറുത്തിയതിനെതിരെ ഉയര്‍ന്ന വന്‍പ്രതിഷേധത്തെ തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ ജനങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും വെടിക്കെട്ട് ഒരുക്കത്തിനിടെ രാത്രി 11 മണിയോടെ എക്സ്പ്ലോസീവ്സ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഡോ.വേണുഗോപാല്‍ വാഗ്ദാനങ്ങളില്‍നിന്നു പുറകോട്ട് പോയി. സാമ്പിളിനേക്കാള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സ്വീകരിച്ച നിലപാടാണ് തിരുവമ്പാടി ഭാഗത്ത് പ്രതിഷേധമുയര്‍ത്തിയത്. വെടിക്കെട്ടിന്നൊരുക്കിയ കുഴിമിന്നല്‍ പകുതികണ്ട് കുറക്കണമെന്ന ആവശ്യമായിരുന്നു പാറമേക്കാവില്‍ പ്രതിഷേധമുയര്‍ത്തിയത്.
100 മീറ്റര്‍ പരിധിയുടെ പേരില്‍ ബിനി ടൂറിസ്റ്റ് ഹോം മുതല്‍ എം.ഒ.റോഡിന് സമീപം ജോസ് തിയ്യറ്റര്‍വരെ ജനനിരോധനം നടപ്പാക്കുന്നതായി പോലീസും പ്രഖ്യാപിച്ചു. സാമ്പിളിന് പോലും നായ്ക്കനാല്‍ മുതല്‍ ചെമ്പോട്ടില്‍ ലെയിന്‍ വരെ മാത്രമേ നിരോധനം ഉണ്ടായിരുന്നുള്ളൂ.
മാത്രമല്ല വെടിക്കെട്ടിന്റെ ആകര്‍ഷകമായ താളക്രമത്തിന്റെ ഭാഗമായി നായ്ക്കനാല്‍ ഭാഗത്തു മറ്റും ഒരുക്കിയ കുഴിമിന്നലുകളും മറ്റും നിരോധിക്കുകയും കൂട്ടപൊരിച്ചിലില്‍ വെച്ച കുഴിമിന്നലുകള്‍ 25 ശതമാനം കുറക്കണമെന്നാവശ്യപ്പെടുകയുംം തെയ്തു. പാറമേക്കാവ് ഭാഗത്തേക്ക് പകുതിയിലേറെ കുഴിമിന്നല്‍ കുറക്കണമെന്നായിരുന്നു എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: