ലക്നൗ: യുപിയിലെ മീററ്റില്‍ നിന്ന് വ്യത്യസ്ഥയുള്ള തലാഖ് വാര്‍ത്ത. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിച്ച ഭര്‍ത്താവിനെ ഭാര്യ മൂന്നുതവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലി.
തന്റെ സഹോദരി , മേഖലാ ഐജി, ഹിന്ദുമഹാസഭാ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംറീന് ഭര്‍ത്താവ് സാബിറിനെ മൊഴിചൊല്ലിയത്.
മീറ്ററിലെ ഖാര്ഖഡുവ സ്വദേശിനിയാണ് അംറീന്. ഇവര്‍ 2012 മാര്‍ച്ച് 28നാണ് സാബിറിനെ വിവാഹം കഴിച്ചത്. അംറീന്റെ സഹോദരി ഫര്ഹീന് സാബീറിന്റെ സഹോദരന് ഷക്കീറിനെയും വിവാഹം കഴിച്ചു. ഇരുവരും കടുത്ത പീഡനമാണ് നേരിട്ടത്.
സ്ത്രീധനപീഡനം അസഹനീയമായപ്പോള്‍ ഫര്ത്തീന് സപ്തംബറില്‍ വിവാഹ മോചനം നേടി.
ഒരു തവണ എന്നെ മണ്ണെയൊഴിച്ച് കത്തിക്കാന്‍ പോലും ശ്രമിച്ചു. അയല്‍ക്കാരാണ് രക്ഷിച്ചത്. തുടര്‍ന്ന് പോലീസിനെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ഹിന്ദുസഹാസഭാ നേതാക്കളെ കണ്ട് അവരുടെ സഹായത്തോടെ ഐജിയെ കണ്ടു. തുടര്‍ന്നാണ് ഭര്‍ത്താവിനെ തലാഖ് ചൊല്ലിയത്. ഇനി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുമെന്ന് അംറീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: