നാദാപുരം:പഞ്ചായത്ത് നോട്ടീസ് നല്കിയ കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി . നാദാപുരം മൊയിലോത്ത് മുക്കില്‍ ഫെഡറല്‍ ബാങ്കിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്നാണ് കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓവുചാലിലേക്ക് ഒഴുക്കിവിട്ടത്. കെട്ടിടത്തിനെതിരെ നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് പഞ്ചായത്ത് സിക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. വാണിജ്യ ആവശ്യത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്കിയ കെട്ടിടത്തില്‍ അനധികൃതമായി ആളുകളെ താമസിപ്പിക്കുകയാണ്. ആവശ്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ല.
ഇതേ തുടര്‍ന്ന് മലിനജലവും കക്കൂസ് മാലിന്യവുമെല്ലാം തൊട്ടടുത്ത ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നത്. ഡ്രൈനേജില്‍ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പരാതിയുമായി എത്തിയത് അതിനിടെ കെട്ടിട ഉടമ കഴിഞ്ഞ ദിവസം രാത്രി പഞ്ചായത്ത് നിര്‍മ്മിച്ച റോഡില്‍ വെള്ളം ഒഴുകിപ്പോകാന്മെയിന് ഹോള്‍ നിര്‍മ്മിച്ചത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്യത്തില്‍ സ്ഥലത്തെത്തിയ ഉദേ്യാഗസ്ഥര്‍ ഡ്രൈനേജിന്റെ സ്ലാബ് മാറ്റി സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വെയിസ്റ്റ് പൈപ്പുകള്‍ ഡ്രൈനേജിലേക്ക് നീട്ടി സ്ഥാപിച്ചതായി കണ്ടെത്തി.
ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ചക്കകം അനധികൃതമായി കെട്ടിടത്തില്‍ താമസിപ്പിച്ച വരെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമയ്ക്ക് സെക്രട്ടറി നോട്ടിസ് നല്‍കുകയും ചെയ്തു. ഇവിടെ നിന്നും ഒഴുക്കി വിടുന്ന മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തൊട്ടടുത്തുള്ള പുളിക്കൂല്‍ തോട്ടിലേക്കാണ്. വേനല്‍ കടുത്ത തോടെ പ്രദേശ വാസികളുടെ ഏക ആശ്രയം ഈ തോട്ടിലെ വെള്ളമാണ്.
കഴിഞ്ഞ ദിവസം തലശ്ശേരി റോഡിലെ ഡ്രൈനേജിലേക്കും വാണിജ്യ സ്ഥാപനങ്ങളിലെ മലിന ജലം ഒഴുക്കി വിട്ട പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ്പരിശോധന നടത്തിയിരുന്നു. ടൗണിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഡ്രൈനേജുകളിലേക്ക് ഒഴുക്കിവിടുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നാദാപുരത്തെ പലകെട്ടിടങ്ങള്‍ക്കും ഡ്രൈനേജ് സംവിധാനം ഇല്ല ഈ സ്ഥാപനങ്ങളില്‍ എല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നവയുമാണ്. വ്യാപാര ആവശ്യങ്ങക്കായി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് സമ്പാദിച്ചുകടമുറികള് ചെറിയമുറിക്കളായി തിരിച്ചാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത് . എന്നാല്‍ പരാതിയും ,സമരപരിപാടിയും നടക്കുമ്പോള്‍ മാത്രമാണ് ഉേദ്യാഗസ്ഥര്‍ പരിശോധനയ്ക്കെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: