കോഴിക്കോട്: കോഴിക്കോട് റെയിഞ്ച് എക്സൈസ് സംഘം, എക്സൈസ് ഇന്റലിജന്‍സ് വിഭാഗം, ആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
സാന്ദാഗച്ചി വിവേക് എക്സ്പ്രസില്‍ നിന്നാണ് ഇവ പിടികൂടിയത്. നിരോധിത പുകയില ഉത്പ്പന്നങ്ങളുമായെത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കോട്പാ നിയമപ്രകാരം കേസെടുത്തു. 8.5 കിലോ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ എക്സൈസ് ഇന്റലിജന്റ്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തീവണ്ടിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. പശ്ചിമ ബംഗാള്‍, ഒറീസ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് വന്‍തോതില്‍ മയക്ക്മരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ട്.
കോഴിക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടറായ സി. ശരത് ബാബു, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ജിജോ ജെയിംസ്, ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.കെ. കതീരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടറായ സാന്റന്‍ സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.പി. രാജേഷ്, ടി.വി. റിഷിത്ത്കുമാര്, സി. മനോജ്, എം. ഹാരിസ്, ആര്.എന്‍. സുശാന്ത്, കെ. ഗംഗാധരന് എന്നിവരും ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. സതീശന്, പി. പത്മാനന്ദ്, ഒ.ബി. ഗണേഷ് എന്നിവരും ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി. സഹദേവന്, കോണ്‍സ്റ്റബിള്‍ പ്രജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: