കോട്ടയം: വനിതാ സംരക്ഷണത്തിനായി നിരവധി പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുമ്പോഴും സ്ത്രീ സുരക്ഷയ്ക്കുള്ള നിര്‍ഭയ അഭയ കേന്ദ്രമായില്ല. സാമൂഹ്യ നീതി വകുപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ സന്നദ്ധമാണെങ്കിലും ഇതിനായി ഒരു സെന്റ് സ്ഥലം പോലും കിട്ടിയിട്ടില്ല. സ്ഥലം ആവശ്യപ്പെട്ട് വകുപ്പ് ജില്ലാപഞ്ചായത്ത്, നഗരസഭകള്‍ എന്നിവയ്്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ‘നിര്‍ഭയ’യെക്കുറിച്ചും സ്്ത്രീ സുരക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോഴാണ് ഇത്തരമൊരു അവസ്ഥ ജില്ലയിലുള്ളത്.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഇടമില്ലാത്തതാണ് അധികൃതരെ കുഴപ്പിക്കുന്നത്. അതേ സമയം വനിതാ സുരക്ഷയ്ക്ക് പോലീസിന്റെ പ്രത്യേക മൊബൈല്‍ ആപ്പ്, പ്രതിരോധ പരിശീലന ക്ലാസ്, നിര്‍ഭയ പരിശീലന പദ്ധതി എന്നിവ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാല്‍ വനിതാ സംരക്ഷണ സമിതിയുടെ സംരക്ഷണയില്‍ കഴിയേണ്ടി വരുന്നവരെ പാര്‍പ്പിക്കാന്‍ നിലവില്‍ ജില്ലയില്‍ സംവിധാനങ്ങളില്ല.
ജില്ലയില്‍ നിര്‍ഭയ അഭയകേന്ദ്രം സ്ഥാപിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതവും ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ബജറ്റില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിക്കുകയും വലിയ വിഹിതം മാറ്റി വയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിര്‍ഭയ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തി നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായില്ല. ഇത് മൂലം പദ്ധതിയ്ക്കായി അനുവദിച്ച ഫണ്ട് പാഴായി പോകുന്ന അവസ്ഥയാണ്. കോട്ടയം നഗരത്തിലോ സമീപത്തോ നിര്‍ഭയ കേന്ദ്രം വരുന്നതയായിരിക്കും നല്ലതെന്നാണ് പൊതു അഭിപ്രായം.
നിലവില്‍ ജില്ലയില്‍ ലൈംഗിക -ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവരെ താമസിപ്പിക്കുന്നത് അധികൃതര്‍ക്ക് വെല്ലുവിളിയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കോട്ടയത്തെ മഹിളാ മന്ദിരത്തെ ആശ്രയിക്കും . അതല്ലെങ്കില്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ ആശ്രയിക്കണം. നിര്‍ഭയ കേന്ദ്രം നിലവില്‍ വന്നുകഴിഞ്ഞാല്‍ സ്ത്രീ സുരക്ഷയ്ക്കുള്ള പദ്ധതികളും പരിപാടികളും ഒരുകുടക്കീഴിലാക്കാം. അഭയകേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. ഇവിടെ മെഡിക്കല്‍ സേവനവും ഉറപ്പ് വരുത്തും. അതേസമയം കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് ജില്ലാ സാമൂഹികനീതി വകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല റിവ്യൂ മീറ്റിംഗത്തില് കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: