കുറുപ്പന്തറ: കക്കൂസ് മാലിന്യം തളളാനെത്തിയ മിനിലോറി വീടിന്റെ മതിലിലിടിച്ച് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറു ഓടി രക്ഷപ്പെട്ടു. വെളളിയാഴ്ച രാത്രി 12ന് ശേഷം കുറുപ്പന്തറ റെയില്‍വെയ്ക്ക് സമീപമുളള റോഡിലാണ് സംഭവം. അര്‍ദ്ധ രാത്രിയില്‍ ആദിത്യപുരത്ത് റോഡില്‍ കക്കൂസ് മാലിന്യംതളളാനെത്തിയ മിനിലോറി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മാലിന്യവുമായി വരുന്ന വാഹനമാണെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ മറ്റെരു വാഹനത്തില്‍ ലോറിയെ പിന്തുടര്ന്നു. ഇത് അറിഞ്ഞ ലോറി ഡ്രൈവര്‍ സന്ദീപ് കുറുപ്പന്തറ റെയില്‍വെ സ്റ്റേഷന് സമീപത്തേക്ക് അമിതവേഗതയില്‍ വാഹനം ഓടിച്ചു പോയി. തുടര്‍ന്ന്്് നിയന്തണവിട്ട ലോറി ശ്രീവിഹാറില്‍ ശശികുമാറിന്റെ വീടിന്റെ മതിലിലിടിച്ച്്്് തകര്‍ത്ത് മറിയുകയും ടാങ്ക് പൊട്ടി കക്കൂസ്സ് മാലിന്യം വീട്ടുമുറ്റത്തും റോഡിലും പരന്ന് ഒഴുകുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി വന്നപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.നാട്ടുകാര്‍ വിവരം ഫയര്ഫോഴ്സ്സില് അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30 തോടെ ഫയര്‍ഫോഴ്സ് എത്തി പരിസരം വ്യത്തിയാക്കി.പോലീസെത്തി വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വാഹനം ചേര്‍ത്തല സ്വദേശി വിപിന്റെയാണെന്ന് തിരിച്ചറിഞ്ഞു.ചേര്‍ത്തല സ്വദേശികളായ സന്ദീപും കണ്ണനുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. സന്ദീപും കണ്ണനും ശുചിമുറികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന കരാറുകാരാണെന്ന് പോലീസ് അറിയിച്ചു.പ്രതികളെ കുറിച്ച് അന്വേഷണം തുടങ്ങിയതായി എസ്.ഐ കെ കെ ഷംസു പറഞ്ഞു. 7സറ്യ8 കുറുപ്പന്തറയില്‍ കക്കൂസ് മാലിന്യം തളളാനെത്തിയ വാഹനം മറിഞ്ഞ നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: