കോട്ടയം: ഓണംതുരുത്ത് വില്ലേജ് ഓഫീസ് പരിധിയില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ഒരു ജെസിബിയും മൂന്ന് ലോറികളും പിടിച്ചെടുത്തു. മരങ്ങാട്ടുകവലയക്ക് സമീപം സാലമ്മ സിറിയക്ക് എന്നവരുടെ പുരയിടത്തില്‍ നിന്നുമാണ് മണ്ണ് ഖനനം ചെയ്തത്. കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്റെ നിര്‍ദ്ദേശ പ്രകാരം ഓണംതുരുത്ത് വില്ലേജാഫീസര്‍ അജിത്കുമാര്‍ കെ.ജിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിനോദ് കെ.പി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ മനോജ് എന്‍.എന്‍, റിജോ ജോസഫ് എന്നിവര്‍ അംഗങ്ങളായുളള സ്ക്വാഡ് വാഹനം ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. ഈ പ്രദേശത്തെ രാത്രികാലങ്ങളിലും പുലര്ച്ചേയുളള അനധികൃത മണ്ണെടുപ്പ് പരിസ്ഥിതി നാശത്തിനും അയല്‍ വസ്തുക്കള്‍ക്ക് ഭീഷണിയാകുന്നുവെന്നുളള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരികെയാണ് ഖനനം ശ്രദ്ധയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: