കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളെന്ന് പോലീസിന്റെ പ്രഥമ വിവരറിപ്പോര്‍ട്ട്. ആയുധ നിയമ പ്രകാരം കേസെടുത്തതായും എഫ് ഐ ആറില്‍ പറയുന്നു. ഇതോടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മ്മാണ സാമഗ്രികളാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം പച്ചക്കള്ളമാണെന്നും തെളിഞ്ഞു.
പിടിച്ചെടുത്തത് പണിയായുധങ്ങളാണെന്നു താന്‍ പറഞ്ഞത് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഇന്നലെ ആലപ്പുഴയില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചത്. എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ പിണറായി കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു വ്യക്തമായി.
ഗാര്‍ഹികമോ, കാര്‍ഷികമോ ആയ ആവശ്യങ്ങള്‍ക്കല്ലാതെ, മാരകായുധത്തില്പ്പെട്ട ഒന്നര അടി നീളവും മൂര്‍ച്ചയുള്ളതുമായ വെട്ടുകത്തിയും മറ്റു കമ്പി വടികളും എറണാകുളം മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലിന്റെ 14ാം നമ്പര്‍ മുറിയില്‍ സംഭരിച്ചുവെച്ചിരിക്കുന്നതായി കാണപ്പെട്ടുവെന്നും ഇത് കസ്റ്റഡിയിലെടുത്തുവെന്നുമാണ് എഫ് ഐ ആറില്‍.
സ്റ്റീലിന്റെയും ഇരുമ്പിന്റെയും പൈപ്പുകള്‍, ഇരുമ്പിന്റെയും തടികളുടെയും വടികള്‍ എന്നിവയും കണ്ടെടുത്തു. കഴിഞ്ഞ മൂന്നിനാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എംസിആര്‍വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ പ്രവേശനം നല്കി. ഒന്നാം നിലയില്‍ 13, 14, 15 മുറികളാണ് അനുവദിച്ചത്.
പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ മുറി ഒഴിഞ്ഞിരുന്നു. എന്നാല്‍ താക്കോല്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ല. ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മുറിയുടെ ജനാലയിലേക്ക് ഏണിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാനറില്‍ പൊതിഞ്ഞനിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: