ഇടുക്കി: ഇടുക്കി ജില്ലയിലെ, പ്രത്യേകിച്ച് മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങളുടെയും അനധികൃത നിര്‍മ്മാണങ്ങളുടെയും പട്ടിക റവന്യൂവകുപ്പ് തയാറാക്കി. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, പീരുമേട് താലൂക്കുകളിലായി നൂറോളം വന്‍കിട കൈയേറ്റങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ അഞ്ഞൂറോളം അനധികൃത കെട്ടിടങ്ങളുണ്ട്.
ചിന്നക്കനാല്‍ വില്ലേജിലാണ് ഏറ്റവുമ ധികം കൈയേറ്റം. ഇവിടെ 1500 ഏക്കര്‍ വീണ്ടെടുക്കേണ്ടതുണ്ട്. വെള്ളൂക്കുന്നേല്‍ കുടുംബക്കാര്, മന്ത്രി എം.എം. മണിയുടെ സഹോദരന് ലംബോദരന്, സിപിഎം നേതാവ് വി.എക്സ് ആല്ബിന് എന്നിവരാണ് ചിന്നക്കനാലിലെ വന്‍കിട കയ്യേറ്റക്കാര്‍. മുന്‍ മന്ത്രി കെ.എം. മാണിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള എടയ്ക്കാട്ടുകുടി ഗ്രൂപ്പും കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്.
ഉടുമ്പന്‍ചോല താലൂക്കില്‍ മുപ്പതും ദേവികുളം താലൂക്കില്‍ നാല്‍പ്പതും വന്‍കിട കയ്യേറ്റക്കാരുണ്ട്. ഇടുക്കിയിലെ ഒരു ജനപ്രതിനിധിയും അടിമാലിയിലെ കോണ്‍ഗ്രസ് നേതാവും ദേവികുളത്തെ വന്കിടകയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. കൊട്ടാക്കാമ്പൂര്‍ വില്ലേജിലെ കൈയേറ്റമാണ് ദേവികുളം താലൂക്കിലെ വലിയ കയ്യേറ്റം. തൊടുപുഴ പുള്ളിക്കാനത്ത് സ്വകാര്യ വ്യക്തി ഇരുപത് ഏക്കര്‍ കൈേയറിയതിന്റെ വിവരം നല്‍കിയിട്ടുണ്ട്. പീരുമേട് താലൂക്കിലെ പാഞ്ചാലിമേട്, വാഗമണ്‍ എന്നീ പ്രദേശങ്ങളിലെ കൈയേറ്റവും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: