അബുജ: നൈജീരിയയിൽ ബോക്കോഹറാം ഭീകരർ തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. മൂന്ന് വർഷം മുമ്പ് നൈജീരിയയുടെ വടക്ക്-കിഴക്കൻ മേഖലയിൽ നിന്ന് 276 പെൺകുട്ടികളെ ബോക്കോഹറാം തട്ടികൊണ്ട് പോയിരുന്നു. ഇവരിൽ നിന്ന് 82 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്.
പെൺകുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡൻറ് മുഹമ്മദു ബുഹാരി പുറത്തിറക്കി. ഭീകരരിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടികൾ നിലവിൽ നൈജീരിയൻ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. കാമറൂൺ അതിർത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ് ഇവർ ഇപ്പോഴുള്ളതെന്നാണ് സൂചന.
നൈജീരിയൻ സർക്കാറും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് പെൺകുട്ടികളെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മോചനത്തിനായി തടവിലുള്ള ഭീകരരെ വിട്ടുകൊടുത്തോയെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. എകദേശം 195 പെൺകുട്ടികൾ ഇപ്പോഴും ബോക്കോഹറാമിന്റെ തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: