ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരനാണെന്ന് ദൽഹി ബിജെപി പ്രസിഡൻറ് മനോജ് തിവാരി. ജലവിഭവ വകുപ്പ് മന്ത്രിയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.
കപിൽ ശർമ്മയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതോടെ അഴിമതിക്കെതിരെ സംസാരിക്കുന്നവരെ പുറത്താക്കുകയാണ് കെജ്രിവാൾ ചെയ്യുന്നതെന്ന് മനോജ് തിവാരി ആരോപിച്ചു. കെജ്രിവാളും അഴിമതികളിൽ ഉൾപ്പെട്ടതായി ഇതോടെ തെളിഞ്ഞതായും തിവാരി പറഞ്ഞു.
കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോയലും കെജ്രിവാളിനെതിരെ രംഗത്തെത്തി. വികസനവും അഴിമതിക്കെതിരായ പോരാട്ടവും മുൻനിർത്തിയാണ് ദൽഹിയിൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയത്.
എന്നാൽ ഇപ്പോൾ പാർട്ടിയുടെ മന്ത്രിമാർ അഴിമതി കേസുകളിൽ ഉൾപ്പെടുകയാണ്. പ്രത്യക്ഷമായോ പരോക്ഷമായോ കെജ്രിവാളും അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിജയ് ഗോയൽ ആരോപിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: