ആലപ്പുഴ: ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരുതിക്ക് നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സത്യസന്ധരും നിഷ്കളങ്കരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ രക്ഷയില്ല.
സത്യസന്ധരായ ഉദ്യോഗസ്ഥരെ ആര്.എസ്.എസ് എന്നും ബി.ജെ.പിയെന്നും പറഞ്ഞ് ആത്മവീര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ആരോപണം ഈ പ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്. തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ താക്കോല്‍ സ്ഥാനങ്ങളില്‍ വയ്ക്കുന്നത്.
12 മാസങ്ങള്‍ കാണ്ട് ഈ സര്‍ക്കാരിന് 12ല്‍പരം വീഴ്ചകള്‍ സംഭവിച്ചു. ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്ത് നേട്ടമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നതിന് പകരം ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് കമലാസനന് കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: