പാനൂര്‍: കുടിവെള്ള ക്ഷാമം ഏറിവരുന്ന സാഹചര്യത്തില്‍ ആയിരം വര്‍ഷം പഴക്കമുള്ള നാശോന്മുഖമായ ക്ഷേത്രക്കുളം നവീകരിച്ച് തറവാട്ടുകാരുടെ മാതൃക. പന്ന്യന്നൂരിലെ കൈപ്പളത്ത് കുനിയില്‍ തറവാട്ടിലെ ഇളമുറക്കാരാണ് ക്ഷേത്രക്കുളം ആധൂനികരീതിയില് കല്‍പ്പടവുകള്‍ കെട്ടി നവീകരിച്ചത്. നേരത്തെ പൗരാണികമായ മഹാവിഷ്ണു ക്ഷേത്രം തറവാട്ടില്‍ ഉണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ നശിച്ച ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു കുളം. കൊടിയ വേനല്‍കാലത്തുപോലും വെള്ളമുണ്ടാകാറുള്ള കുളം നാശോന്മുഖമായതോടെ പ്രദേശത്തെ കിണറുകളും വറ്റി വരണ്ടു. തുടര്‍ന്ന് നാട്ടുകാരുടെ ഇടപെടല്‍കൂടി ഉണ്ടായതോടെയാണ് കുളം നവീകരണത്തിന് തറവാട്ടുകാര് രംഗത്തിറങ്ങിയത്. കുളം നവീകരണത്തിനാവശ്യമായ 16 ലക്ഷം രൂപ തറവാട്ടുകാരില്‍ നിന്നു തന്നെ കണ്ടെത്തി. 3 വര്‍ഷമെടുത്താണ് കുളം നവീകരിച്ചത്. നാറാത്തെ മണിയാണി ചാത്തുക്കുട്ടി മേസ്ത്രി, കുറിച്ചിക്കരയിലെ പി.പി.ബിജോയി ആചാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളം നിര്‍മ്മാണ പ്രവൃത്തി. പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് പ്രത്യേക പ്രാര്‍ത്ഥനകളോടെ കുളം നാടിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: