തിരുവനന്തപുരം: ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ ഏത് വന്‍കിടക്കാരായാലും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരത്ത് മൂന്നാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൈയേറ്റമൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവരെല്ലാം പൂര്‍ണ പിന്തുണ നല്‍കിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 1977 ജനുവരി ഒന്നിന് ശേഷം ഇടുക്കി ജില്ലയില്‍ കുടിയേറിയവര്‍ക്കുള്ള പട്ടയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: